
സ്വന്തം ലേഖകൻ
കരീമഠം : അയ്മനം പഞ്ചായത്തിൽ ഒന്നാം വാർഡിലെ കരീമഠം പ്രദേശത്ത് നീർനായ് ശല്യം അതിരൂക്ഷം. പുഷ്പ്പ തടത്തിൽ വീട്ടിൽ സജിമോൻ വിളവെടുത്ത ശേഷം ആറ്റിൽ വലയ്ക്കുള്ളിൽ സൂക്ഷിച്ച വളർത്തു മത്സ്യങ്ങളെ കഴിഞ്ഞ രാത്രിയിൽ നീർനായ കൂട്ടം തിന്നു . സിലോപ്പിയ, വരാൽ എന്നീ മത്സ്യങ്ങളെയാണ് നീർനായ്ക്കൾ തിന്നു തീർത്തത്.
2023 ലെ അയ്മനം പഞ്ചായത്തിലെ മികച്ച മത്സ്യ കർഷകനുള്ള അവാർഡ് നേടിയ കർഷകനാണ് സജിമോൻ .മുൻ കാലങ്ങളിലും ഇങ്ങനെ മത്സ്യങ്ങളെ പുഴയിൽ നെറ്റ് കെട്ടി അതിൽ ശേഖരിക്കാറുള്ളതാണ്. ഈ സീസണിൽ ഇത് രണ്ടാമത്തെ നീർനായ് ആക്രമണമാണ് സജിമോൻ്റെ മീൻ വളർത്തു കേന്ദ്രത്തിൽ ഉണ്ടാകുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പും മീൻ കുളത്തിൽ ഇറങ്ങി ഇവ മീനുകളെ പിടിച്ചിരുന്നു. ബാക്കി ഉണ്ടായിരുന്നവയെ വിളവെടുത്താൽ മത്സ്യ കുഞ്ഞുങ്ങളെ വാങ്ങിയ പണം എങ്കിലും കിട്ടുമെന്ന സജിമോൻ്റെ പ്രതീക്ഷയും ഇപ്പോഴത്തെ ആക്രമണത്തോടെ പൊലിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീറ്റയടക്കം അമ്പതിനായിരത്തിലേറെ രൂപയാണ് നഷ്ടമായത് പതിനോന്ന് വർഷമായ് സർക്കാരിന്റെ സബ്സീഡി ഉൾപ്പെടെ യാതെരുവിധ ആനുകൂല്യങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്ന് സജിമോൻ പറയുന്നു. അടുത്ത കൃഷിക്കായുള്ള മത്സ്യ കുഞ്ഞുങ്ങളെ എങ്ങനെ വാങ്ങും എന്ന ആശങ്കയിലാണ് കർഷകൻ.
നീർനായകളുടെ സാനിധ്യം വ്യാപകമായതോടെ ആറ്റിലിറങ്ങി കുളിക്കാനോ വസ്ത്രം കഴുകാനോ ഭയക്കുകയാണ് പ്രദേശവാസികൾ . വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.