
കോട്ടയം: സ്ഥലത്തിന്റെ സ്കെച്ച് വരയ്ക്കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. അയർക്കുന്നം വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കുമാരനല്ലൂർ സ്വദേശി നസിറുദീൻ ( 44 )ആണ് അറസ്റ്റിലായത്.
ഇന്നു വൈകുനേരം നാലേമുക്കാലോടെ അയർക്കുന്നം വില്ലേജ് ഓഫീസിൽ വച്ച് 700 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്.
അയർക്കുന്നം സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. സ്റ്റീഫന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ബാങ്ക് ലോൺ എടുക്കുന്നതിന് പണയം വയ്ക്കുന്ന സ്ഥലത്തിന്റെ സ്കെച്ച് വരച്ച് ബാങ്കിൽ ഹാജരാക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ 750 രൂപ നൽകിയാലേ സ്കെച്ച് വരച്ചു നൽകു എന്ന് വില്ലേജ് അസിസ്റ്റന്റ് പറഞ്ഞു. ഇന്നു രാവിലെയാണ് സ്റ്റീഫൻ വിജിലൻസ് പോലീസിനെ വിവരം അറിയിച്ചത്. ഡി വൈ എസ് പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീം ആണ് വില്ലേജ് അസിസ്റ്റന്റിനെ കുടുക്കിയത്. നടപടികൾക്ക് ശേഷം ഇന്നു കോടതിയിൽ ഹാജരാക്കും.
നസുറുദിൽ വ്യാപക കൈക്കൂലിയാണെന്ന് നിരന്തരം പരാതി കുണ്ടായിരുന്നു. ഇതേ തുടർന്ന് ഇയാൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.



