ഉദയനാപുരം ഇരുമ്പൂഴിക്കര രാജീവ് ദശലക്ഷം കോളനി നിവാസികളുടെ പട്ടയ സ്വപ്നം സഫലമായി:

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം: വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രാജീവ് ദശലക്ഷം കോളനിയിലെ 24 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. കോളനിയിലെ നാലു സെൻ്റിൽ 29 വർഷമായി താമസിക്കുന്ന 48 കുടുംബങ്ങളിൽ 43 കുടുംബങ്ങൾക്കാണ് പട്ടയം ഇല്ലാതിരുന്നത്. കോളനിയുടെ സ്ഥലം ഹൗസിംഗ് ബോർഡിൻ്റെ ഉടമസ്ഥതയിലായിരുന്നു. റവന്യു വകുപ്പിലേയ്ക്ക് ഈ ഭൂമി കൈമാറ്റപ്പെടാതിരുന്നതാണ് പട്ടയം ലഭിക്കുന്നതിന് തടസമായത്. സി.കെ. ആശ എം എൽ എവാർഡുമെമ്പർ ജിനു ബാബു എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ്, ഹൗസിംഗ് ബോർഡ് അധികൃതർ തുടങ്ങിയവരുമായി ബന്ധപ്പെട്ട് സാങ്കേതിക തടസങ്ങൾ നീക്കാൻ രണ്ടര വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആദ്യ താമസക്കാരായ 24 പേർക്കിപ്പോൾ പട്ടയം ലഭിച്ചത്. ശേഷിക്കുന്ന 19 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ തഹസിൽദാരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം പട്ടയം ലഭിക്കുമെന്നാണറിയുന്നത്. സ്വന്തം പേരിൽ പട്ടയമില്ലാതിരുന്നതിനാൽ കോളനിയിലെ നിർധന കുടുംബങ്ങളുടെ ഭവനങ്ങൾ പുനർനിർമ്മിക്കാൻ സർക്കാർ ധനസഹായം ലഭിക്കുമായിരുന്നില്ല.

കാലപ്പഴക്കത്താൽ ജീർണിച്ച് ചോർന്നൊലിക്കുന്ന വീടുകൾ വാർഡുമെമ്പർ ജിനുവിൻ്റെ ഇടപെടലിനെ തുടർന്ന് പഞ്ചായത്തിൻ്റെ പദ്ധതിയിൽപ്പെടുത്തി അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. അറ്റകുറ്റപണി അനിവാര്യമായ മറ്റു വീടുകളുടെ അറ്റകുറ്റ പണിക്കുമായി പഞ്ചായത്ത് ഇക്കുറിയും തുക വകയിരുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള വീടുകളാണെല്ലാം. സർക്കാർ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി കോളനി നിവാസികളുടെ വീടുകൾ പുനർനിർമ്മിക്കാൻ ശ്രമം നടത്തുമെന്നും പഞ്ചായത്ത് അംഗം ജിനു ബാബു പറഞ്ഞു.