ശുഭാൻഷു ശുക്ലയുടെ യാത്ര വൈകും: സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് നാസ; ആക്സിയം 4 ദൗത്യം ഏഴാം തവണയും മാറ്റിവെച്ചു

Spread the love

ന്യൂഡല്‍ഹി: ആക്സിയം 4 ബഹിരാകാശ ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇത് ഏഴാം തവണയാണ് മാറ്റിവെക്കുന്നത്.

മുൻപേ ജൂണ്‍ 22 ഞായറാഴ്ചയാണ് വിക്ഷേപണം നടക്കാം എന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അന്നും ദൗത്യം നടക്കില്ലെന്നാണ് നിലവിലെ അറിയിപ്പ്.

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻഷു ശുക്ല ഉള്‍പ്പെടെ നാലുപേരുമായുള്ള യാത്രയാണ് ഏഴാം തവണയും മാറ്റിവെച്ചിരിക്കുന്നത്.ജൂണ്‍ 25ന് ദൗത്യം നടത്താനാണ് ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ശുഭാൻഷു ശുക്ലയും സംഘവും ക്വാറൻ്റൈനില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“വിക്ഷേപണത്തിന് കൂടുതല്‍ സമയം വേണം. ജൂണ്‍ 22 ഞായറാഴ്ച നടത്താനിരുന്ന വിക്ഷേപണത്തില്‍ നിന്ന് പിന്മാറാൻ നാസ തീരുമാനിച്ചു, വരും ദിവസങ്ങളില്‍ പുതിയ വിക്ഷേപണ തീയതി നിശ്ചയിക്കും. ആക്സിയം സ്പേസ് ” പ്രസ്താവനയിലൂടെ അറിയിച്ചു.

സ്വെസ്ഡ സർവീസ് മൊഡ്യൂളിന്റെ പിൻഭാഗത്ത് അടുത്തിടെ നടന്ന അറ്റകുറ്റപ്പണികളെത്തുടർന്ന് ഐ.എസ്.എസ് പ്രവർത്തനങ്ങള്‍ വിലയിരുത്താൻ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായതിനാലാണ് ഈ തീരുമാനം.

സാങ്കേതിക പ്രശ്നങ്ങള്‍, കാലാവസ്ഥ, സുരക്ഷാ ആശങ്കകള്‍ എന്നിവ കാരണമാണ് ആക്സിയം 4 ദൗത്യം നേരത്തെ പലതവണ മാറ്റിവെച്ചത്. ബഹിരാകാശ നിലയം കൂടുതല്‍ യാത്രികരെ സ്വീകരിക്കാൻ തയ്യാറാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും നാസ വ്യക്തമാക്കി.

ദൗത്യം വൈകുന്നതില്‍ പല ആളുകളും നിരാശരാണെങ്കിലും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും, അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. എത്രയും പെട്ടെന്ന് പുതിയ തീയതി പ്രഖ്യാപിക്കുമെന്നും നാസ അറിയിച്ചു.