
ഫ്ലോറിഡ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന ആക്സിയം 4 ദൗത്യം മാറ്റിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് 5.30ന് ആയിരിക്കും വിക്ഷേപണം നടക്കുക. നാസയും സ്പേസ് എക്സുമായി ചേർന്ന സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തില്‍ നാസ- ഐ.എസ്.ആർ.ഒ സഹകരണത്തിന്റെ ഭാഗമായാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്ടനായ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.
രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരൻ, ഐ.എസ്.എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ റെക്കാഡുകളും ദൗത്യം പൂർത്തിയായാല്‍ ശുഭാംശുവിനെ തേടിയെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ ശുഭാംശു ഉള്‍പ്പെടെ 4 യാത്രികരാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരുക. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സണ്‍ (യു.എസ്.എ), സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്‌സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി), എന്നിവരാണ് മറ്റ് യാത്രികർ.
സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്സ്യൂളും ഫാല്‍ക്കണ്‍ 9 റോക്കറ്റും 39 എ ലോഞ്ച്പാഡില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്. 14 ദിവസം ശുഭാംശുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ താമസിച്ച് വിവിധ പരീക്ഷണങ്ങളില്‍ ഏർപ്പെടും