
വയനാട് : വെണ്ണപ്പഴമെന്ന പേരില്‍ അറിയപ്പെടുന്ന അവാക്കാഡോ വയനാട്ടിലെ കർഷകർക്ക് നല്‍കുന്നത് പുതിയ പ്രതീക്ഷ.
വയനാടൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അവാക്കാഡോയ്ക്ക് വലിയ ഡിമാൻഡാണ്.
ബ്രിട്ടീഷുകാരാണ് വയനാട്ടില്‍ അവക്കാഡോ കൃഷി കൊണ്ടുവരുന്നത്. 1947ന് മുൻപ് തന്നെ വയനാട്ടില്‍ അവക്കാഡോ കൃഷിചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.
നാലിനം അവക്കാഡോകളാണ് ഇപ്പോള്‍ സുലഭമായിട്ടുള്ളത്. ഇതില്‍ ഓയില്‍ കണ്ടന്റും രൂചിയും കൂടുതലുള്ള ഇനത്തിനാണ് കൂടുതല്‍ മാർക്കറ്റിംഗ് സാദ്ധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ വയനാടൻ അവക്കാഡോയ്ക്കാണ് കേരളത്തിന് പുറത്ത് വലിയ ഡിമാൻഡാണ്. മറ്റ് കൃഷികളെല്ലാം പരാജയപ്പെട്ടപ്പോള്‍ വലിയ മുതല്‍ മുടക്കില്ലാതെ അവക്കാഡോ കൃഷിയിലേക്ക് ഇറങ്ങിയ കർഷകർക്ക് ഇപ്പോള്‍ കോളടിച്ചിരിക്കുകയാണ്.
ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്താല്‍ ഒരു ചെടിയില്‍ നിന്ന് 5,000 മുതല്‍ 50,000 രൂപ വരെ ആദായം കൊയ്യാം. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ടണ്‍ കണക്കിന് അവക്കാഡോയാണ് വയനാട്ടിലെ അമ്പലവയില്‍ നിന്ന് കയറ്റിപ്പോകുന്നത്.
ദിവസങ്ങള്‍ക്ക് മുൻപ് വയനാട്ടില്‍ നടന്ന അവക്കാഡോ ഫെസ്റ്റ് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിട്ടുള്ളത്. അഞ്ഞൂറോളം കർഷകരാണ് ഈ മേളയില്‍ പങ്കെടുത്തത്.
ഈ ഫെസ്റ്റില്‍ അവക്കാഡോ കൃഷിയുടെ സാദ്ധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിദഗ്ദർ ക്ലാസെടുത്തു. വയനാടൻ അവക്കാഡോയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനുള്ള പദ്ധതിയും മേളയുടെ ഭാഗമായി തുടക്കമായിട്ടുണ്ട്.