അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലെ സാങ്കേതിക പിഴവ്; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

Spread the love

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ഞായറാഴ്ച ഗോപിനാഥും സി.പി.ഐ നോമിനി എം.യു. ഷിനിജയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നെങ്കിലും, അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലെ സാങ്കേതിക പിഴവാണ് വീണ്ടും സത്യപ്രതിജ്ഞ നടത്താൻ കാരണമായത്.

video
play-sharp-fill

മുൻപ് പുറത്തിറങ്ങിയ ഉത്തരവില്‍ പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് ഇത് തിരുത്തി മാർച്ച്‌ 11-ന് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കുന്നതോടെ നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും.

സർക്കാർ ഉത്തരവിലെ അവ്യക്തതകള്‍ ഭരണസമിതിയുടെ ഭാവി തീരുമാനങ്ങളെ ബാധിക്കാതിരിക്കാനാണ് അടിയന്തരമായി പിഴവ് തിരുത്തി പുനർവിജ്ഞാപനം നടത്തിയത്. ഇതോടൊപ്പം സി.പി.ഐ പ്രതിനിധിയായ എം.യു. ഷിനിജയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം 48 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് ഒരു വനിതാ അംഗം എത്തുന്നത് എന്ന പ്രത്യേകതയും ഷിനിജയുടെ നിയമനത്തിനുണ്ട്. വരാനിരിക്കുന്ന നിയമസഭാ

തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നിന്നുള്ള മുതിർന്ന നേതാവായ എ.വി. ഗോപിനാഥിനെ ഇത്തരമൊരു പദവിയില്‍ എത്തിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയായിരുന്നു.

അതേസമയം, പുതിയ ഭരണസമിതിയുടെ നിയമനം നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ദേവസ്വം അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് മുൻ ദേവസ്വം അംഗം സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഈ വിഷയത്തില്‍ സർക്കാരിനും ഗുരുവായൂർ ദേവസ്വത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത രീതിയിലെ ക്രമക്കേടുകളാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോടതി നടപടികള്‍ തുടരുന്നതിനിടെയാണ് പിഴവുകള്‍ തിരുത്തി സത്യപ്രതിജ്ഞാ ചടങ്ങ് വീണ്ടും നടത്താനുള്ള സർക്കാർ നീക്കം.