കാമുകിയുടെ കല്യാണം ഉറപ്പിച്ചു;  ഇറങ്ങിവരാൻ വിളിച്ചിട്ട് കാമുകി വന്നില്ല; ഉറക്ക ഗുളിക കഴിച്ച ശേഷം കഴുത്ത് മുറിച്ച്  ആത്മഹത്യാ ശ്രമം നടത്തിയ അദ്ധ്യാപകൻ ഗുരുതരാവസ്ഥയിൽ

കാമുകിയുടെ കല്യാണം ഉറപ്പിച്ചു; ഇറങ്ങിവരാൻ വിളിച്ചിട്ട് കാമുകി വന്നില്ല; ഉറക്ക ഗുളിക കഴിച്ച ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയ അദ്ധ്യാപകൻ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

പെരുവന്താനം: കാമുകിയുടെ കല്യാണം ഉറപ്പിച്ചത് അറിഞ്ഞ് മുണ്ടക്കയത്തെ വീട്ടിലെത്തിയ അദ്ധ്യാപകൻ ഉറക്ക ഗുളിക കഴിച്ച ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ എറണാകുളത്തെ സ്വകാര്യ സ്കൂളിലെ അധ്യാപകൻ പനമ്പള്ളി നഗറിലെ താമസക്കാരനായ ലക്ഷദീപ് സ്വദേശി തൻസീമ് അൽ മുബാറക്ക് (30) ആണ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബൈക്ക്

എറണാകുളത്ത് ജോലി ചെയ്യുന്ന തെക്കേമല കാരിവര സ്വദേശിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു തൻസീം. താൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് തിങ്കളാഴ്ച പുലർച്ചെ ഇയാൾ മുണ്ടക്കയത്ത് എത്തിയത് . പെൺകുട്ടിയുടെ വീട്ടിൽ എത്തി കാര്യങ്ങൾ സംസാരിച്ചെങ്കിലും മറ്റൊരു വിവാഹം ഉറപ്പിച്ചെന്ന മറുപടിയാണ് ലഭിച്ചത്.ഇതോടെ ഇയാൾ പെൺകുട്ടിയോട് വീട്ടിൽ നിന്നും ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. എന്നാൽ , വിവാഹ അഭ്യർത്ഥനയും ഇറങ്ങി വരാനുള്ള ആവശ്യവും യുവതി നിരസിച്ചു. ഇതോടെ ഉറക്കഗുളിക കഴിച്ചതിന് ശേഷം സമീപത്തുവച്ചു തന്നെ യുവാവ് കഴുത്തറുക്കുക യായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ നിന്നും രക്തം വാർന്നൊഴുകി അവശനിലയിൽ കിടന്ന യുവാവിന്നെ ഇതുവഴി രാവിലെ ജോലിക്ക് പോയ തൊഴിലാളികളാണ് കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിലെ മുറിവിന് അഞ്ച് തുന്നലുകൾ വേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനെ അവശ നിലയിൽ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തു നിന്നും ലക്ഷദ്വീപ്  രജിസ്ട്രേട്രേഷനിലുള്ള ഒരു ഇരുചക്ര വാഹനം കണ്ടെത്തിയിട്ടുണ്ട്. ഇതിലാണ് യുവാവ് എത്തിയതെന്ന് കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group