ടൈൽ കട്ടിങ് മെഷീനെ ചൊല്ലിയുള്ള തർക്കം : ചങ്ങനാശേരി പൂവത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സി.എസ്.ഡി. എസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചു ; സ്ത്രീകളടക്കം ആറ് പേർക്ക് പരിക്ക് ; പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ടൈൽ കട്ടിങ് മെഷീനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചങ്ങനാശേരി പായിപ്പാട് പഞ്ചായത്തിൽ പൂവത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സി.എസ്.ഡി. എസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചു. സംഭവത്തിൽ സ്ത്രീകളടക്കം ആറ് പേർക്ക് പരിക്ക്.

പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. സുജിത്ത്, സുനിൽ,ജോയ് വി.കെ, നന്ദനൻ,ബേബി, രാജേഷ് ,സുനിത, ബേബികുട്ടി,തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൈൽ കട്ടിങ് മെഷീനെ ചൊല്ലിയുള്ള തർക്കം നിലനിന്നിരുന്നു.
ഇതിന് പിന്നാലെ മൂന്ന് തവണ ഡി.വൈ. എഫ്.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. തുടർന്ന് 15ന് രാത്രി ഏഴരയോടെ ഡി. വൈ.എഫ്.ഐ പ്രവർത്തകർ സി.എസ്.ഡി. എസ് പ്രവർത്തകരെ വീടു കയറി ആക്രമിക്കുകയായിരുന്നു. നാല്പതോളം ഡി. വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന് ശേഷം സി.എസ്.ഡി. എസ് പ്രവർത്തകർ വീട് വിട്ട് ഇറങ്ങുകയായിരുന്നു. അക്രമണം നടന്ന് നാല് ദിവസത്തിന് ശേഷം ഇതുവരെ വീട്ടിൽ കയറാൻ ഇവർക്ക് സാധിക്കുന്നില്ല, ഒപ്പം ഇവർക്ക് നേരെ ഭീഷണിയും ഉണ്ട്.

സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമണം നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാൽ വടിവാള് കൊണ്ട് വെട്ടിയ കേസിലെ ആദ്യത്തെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ആക്രമത്തിൽ പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇപ്പോൾ ഇവർ കറുകച്ചാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.