അഴിമതി പുറത്തറിയാതിരിക്കാൻ വിചിത്ര ഉത്തരവുമായി കൃഷി ഡയറക്ടർ, ധന വിനിയോഗ കണക്കുകൾ ഓഡിറ്റ് നടത്തേണ്ടെന്ന് തീരുമാനം

Spread the love

കോഴിക്കോട്: ആത്മ പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവുമായി കൃഷി ഡയറക്ടർ. ധന വിനിയോഗ കണക്കുകൾ ഓഡിറ്റ് നടത്തേണ്ടതില്ലെന്നാണ് കൃഷി ഡയറക്ടർ വ്യക്തമാക്കിയിരിക്കുന്നത്. കൃഷി വകുപ്പിന്റെ ആഭ്യന്തര കണക്കു പരിശോധനക്കു വിധേയമാക്കേണ്ടതില്ലെന്നാണ് ഡയറക്ടർ ശ്രീറാം സാംബശിവ റാവു പ്രിൻസിപ്പൽ കൃഷി ഓഫിസർമാർക്ക് നൽകിയ ഉത്തരവ്.

ആഭ്യന്തര അന്വേഷണത്തിലൂടെയാണ് കൃഷിവകുപ്പിലെ അഴിമതി പുറത്തറിയുന്നത്. ഇത് തടയുകയാണ് ഈ ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നത്. ജില്ലകളിലെ ആത്മ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഓഡിറ്റ് ചാർട്ടേഡ് അക്കൗണ്ടൻറ് നടത്തുന്നതിനാലും സംസ്ഥാനതലത്തിൽ കൃഷി ഡയറക്ടർ കേന്ദ്ര സർക്കാരിന് എല്ലാ വർഷവും ഓഡിറ്റഡ് യൂട്ടിലൈസേഷൻ സെർട്ടിഫിക്കറ്റും ചെലവുകളും സമർപ്പിക്കുന്നതിനാലും ആത്മ പദ്ധതികൾക്ക് മറ്റൊരു ഓഡിറ്റിൻ്റെ ആവശ്യകതയില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ആഭ്യന്തര കണക്കു പരിശോധനക്ക് ആത്മ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ധനവിനിയോഗ രേഖകൾ നൽകേണ്ടതിൻറെ ആവശ്യം ഇല്ലെന്നാണ് ഉത്തരവ്. ഇത് അഴമിതിക്കാരായ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. ഭരണാനുകൂല സംഘടനയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘമാണ് കൃഷി വകുപ്പിൽ അഴിമതിക്ക് കുടപിടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരുടെ സമ്മർദത്തിന് വഴങ്ങിയാണ് ഉത്തരവിറക്കിയെന്നും ആരോപണമുണ്ട്. കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും കാർഷിക മേഖലയുടെ പുരോഗതിക്കുതകുന്ന വിധം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൃഷി സംരക്ഷണ-ക്ഷീരവികസന മത്സ്യ ബന്ധനം എന്നീ വകുപ്പുകളേയും കാർഷിക സർവകലാശാല, കൃഷി വിജ്ഞാനകേന്ദ്രം, ഗവേ ഷണ സ്ഥാപനങ്ങൾ എന്നിവയുടേയും ഈ മേഖലയിൽ നടക്കുന്ന ശാസ്ത്ര പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളുടെയും കാർഷിക വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെയും ഏകോപനവും സംയോജനവുമാണ് പദ്ധതിയിൽക്കൂടി വിഭാവനം ചെയ്യുന്നത്. ‘ആത്മ’ എന്ന പദ്ധതി സംസ്ഥാനത്തെ 14 ജില്ലകളിലും ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്.