
കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡുപയോഗിച്ച് പണംതട്ടി; വനിതാ നേതാവിനെ പുറത്താക്കി ബിജെപി
ആലപ്പുഴ: കളഞ്ഞുകിട്ടിയ എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് പാർട്ടി.
ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്തിലെ തിരുവൻവണ്ടൂർ ഡിവിഷൻ അംഗമായ സുജന്യ ഗോപിയെയാണ് ബിജെപി പുറത്താക്കിയത്.
നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് സുജന്യ ഗോപി സ്ഥാനങ്ങള്‍ രാജിവച്ചത്. ജില്ലയിലെ മഹിളാമോർച്ചാ ഭാരവാഹി കൂടിയായിരുന്നു സുജന്യ.
സംഭവത്തില്‍ സുജന്യ ഗോപിയും (42) അവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോനും (46) നേരത്തെ അറസ്റ്റിലായിരുന്നു. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച 14നാണ് എടിഎം കാർഡ് ഉള്‍പ്പെടുന്ന വിനോദിന്റെ പേഴ്സ് നഷ്ടമാകുന്നത്.
കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ടതിന് ശേഷം തിരികെ വരുന്നതിനിടെ വഴിയില്‍ വച്ചാണ് പേഴ്സ് നഷ്ടമായത്.
ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്സ് ലഭിച്ചത്. പിന്നാലെ സലിഷ് പേഴ്സ് ലഭിച്ച വിവരം സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും മാർച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്ന് 25,000 രൂപ പിൻവലിക്കുകയായിരുന്നു.