play-sharp-fill
അതിരമ്പുഴയിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ സംഘത്തിന്റെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്: ചിത്രങ്ങൾ പ്രതികൾ ഹൈദരാബാദിൽ കഞ്ചാവ് വാങ്ങാൻ നടത്തിയ യാത്രയുടേത്; ബോംബും കത്തിയുമായി കഞ്ചാവ് വലിച്ച് ആഘോഷമാക്കി പ്രതികൾ

അതിരമ്പുഴയിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ സംഘത്തിന്റെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്: ചിത്രങ്ങൾ പ്രതികൾ ഹൈദരാബാദിൽ കഞ്ചാവ് വാങ്ങാൻ നടത്തിയ യാത്രയുടേത്; ബോംബും കത്തിയുമായി കഞ്ചാവ് വലിച്ച് ആഘോഷമാക്കി പ്രതികൾ

സ്വന്തം ലേഖകൻ

കോട്ടയം: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അക്രമി സംഘം പെട്രോൾ ബോംബുമായി എത്തിയ പൊലീസിനെ ആക്രമിച്ചത്.


അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെയാണ് അക്രമി സംഘം പൊലീസിനു നേരെ ബോംബേറ് നടത്തിയത്. സംഭവത്തിൽ ഒരാളെ മാത്രമാണ് ഇതുവരെ പൊലീസിനു പിടികൂടാൻ സാധിച്ചത്. ഇതിനിടെയാണ് കേസിലെ പ്രതികളുടെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചത്.
നീണ്ടൂർ സ്വദേശിയും കഞ്ചാവ് മാഫിയ തലവനുമായ ജോർജ് കുട്ടിയുടെ സംഘാംഗങ്ങളായ പ്രതികൾ, കഞ്ചാവ് വാങ്ങുന്നതിനായി ഹൈദരാബാദിലേയ്ക്കു നടത്തിയ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ പ്രതികളെല്ലാം കഞ്ചാവ് വലിക്കുന്നതിന്റെയും, മാരകായുധങ്ങളുമായി ഇരിക്കുന്നതിന്റെയും എല്ലാം ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചിട്ടുണ്ട്. പൊലീസുകാരെ ആക്രമിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിന് ഗുണ്ടാ മാഫിയ ബന്ധങ്ങളും സജീവമായുണ്ട്.
പ്രദേശത്തെ ബ്ലേഡ് മാഫിയ സംഘങ്ങളാണ് പ്രതികൾക്ക് വേണ്ട സാമ്പത്തിക സഹായം നൽകുന്നത്. ചങ്ങനാശേരിയിലെ കൊലക്കേസ് പ്രതി നിധിൻ തോമസ്, കുഞ്ഞാവ, ക്രിസ്റ്റി, ലിബിൻ, മെൽബിൻ എന്നിവർ അടങ്ങുന്ന ഗുണ്ടാ സംഘം എസ് കത്തി അടക്കമുള്ള ആയുധങ്ങളുമായി ഇരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചിരിക്കുന്നത്.