
സ്വന്തം ലേഖകൻ
കൊല്ലം: പണയം വെച്ച സ്വർണം തിരികെ എടുക്കുന്നതിനെപ്പറ്റി ചോദിച്ചതിലുള്ള വിരോധത്തിൽ ഭാര്യയെ തടിക്കക്ഷണംകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ഒന്നരവയസ്സുള്ള കുഞ്ഞിനെ എടുത്തെറിയുകയും ചെയ്ത കേസിലെ പ്രതിക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തഴുത്തല കിഴവൂർ സുധീഷ് ഭവനിൽ സുധീഷിനെയാണ് (29) സെഷൻസ് കോടതി കൊല്ലം ജില്ല ഫസ്റ്റ് അഡീഷനൽ ജഡ്ജി എൻ. വിനോദ് ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴത്തുക ഭാര്യക്ക് നൽകണം. പിഞ്ചുകുഞ്ഞിനെ എടുത്തെറിഞ്ഞ കുറ്റത്തിന് ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം മൂന്ന് മാസം തടവ് കൂടി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.