
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ലോക സന്തോഷ ദിനം ആണ് ഇന്ന്. പക്ഷെ ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കുകയാണെന്ന് അടിയന്ത്രപ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം ആരോപിച്ചു.
സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു. സ്ത്രീകൾ എന്ന പരിഗണന പോലും നൽകുന്നില്ല. വെയിലത്തും മഴയത്തും സമരം ചെയ്യുന്നവർക്ക് നീതിയില്ല. സർക്കാരിന് ഇപ്പോ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ്സി അംഗങ്ങൾക്കും കയ്യിൽ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും നൽകുന്ന വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നൽകുന്നതെന്ന് മന്ത്രി പി രാജീവ് വിശദീകരിച്ചു. ശമ്പളം പരമാവധി അഞ്ചാം തിയതിക്ക് മുമ്പ് വിതരണം ചെയ്യും. ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുത്. സമരത്തോട് ഐഎൻടിയുസിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കണവാടി ആശാവർക്കർമാരുടെ സമരത്തിൽ ട്രേഡ് യൂണിയനുകൾ നിലപാടെടുക്കാത്തതെന്താണ്. യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയിൽ വന്നാൽ അതിന്‍റെ രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂട്ടിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജീവനക്കാർക്ക് കടുത്ത ജോലി ഭാരമാണ്. ദിവസം മുഴുവൻ ചെയ്താലും തീരാത്ത അത്ര ജോലി ചെയ്യുന്നവരാണ്.
ശമ്പളത്തിൽ നിന്ന് പണമെടുത്താണ് പലരും കെട്ടിടവാടകയും കറന്‍റ് ബില്ലും വരെ എല്ലാം കൊടുക്കുന്നത്. കേരളത്തിൽ ഏതെങ്കിലും തൊഴിൽ മേഖലയിൽ ഈ ഗതികേട് ഉണ്ടോ. പച്ചക്കറിയും പാലും മുട്ടയും വാങിയതിന്‍റെ തുക വരെ കിട്ടുന്നത് എപ്പോഴെങ്കിലും ആണ്. ന്യായമെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ആശ അങ്കണവാടി സമരങ്ങളെ പിന്തുണക്കുന്നത്. അല്ലാതെ ബിജെപിയെ കണ്ടുകൊണ്ടല്ലെന്നും അദ്ദേഹം വിശദീകരിച്ചു.