play-sharp-fill
ആര്യാടൻ മുഹമ്മദിന്റെ തട്ടകത്തിലെ 20 വർഷത്തെ യു.ഡി.എഫ് ഭരണത്തിന് അവസാനം : നിലമ്പൂർ നഗരസഭ ഇനി എൽ.ഡി.എഫ് ഭരിക്കും : മുൻസിപ്പാലിറ്റിയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ബി.ജെ.പിയും

ആര്യാടൻ മുഹമ്മദിന്റെ തട്ടകത്തിലെ 20 വർഷത്തെ യു.ഡി.എഫ് ഭരണത്തിന് അവസാനം : നിലമ്പൂർ നഗരസഭ ഇനി എൽ.ഡി.എഫ് ഭരിക്കും : മുൻസിപ്പാലിറ്റിയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ബി.ജെ.പിയും

സ്വന്തം ലേഖകൻ

മലപ്പുറം: നിലമ്പൂർ നഗരസഭയിൽ നടന്നത് ആര്യാടൻ കുടുംബവും പി വി അൻവർ എംൽഎയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. പി വി അൻവറിന്റെ നേതൃത്വത്തിലാണ് നിലമ്പൂർ നഗരസഭയിൽ ഇടതുമുന്നണി ഭരണം പിടിച്ചിരിക്കുന്നത്.


ആര്യാടന്റെ തട്ടകത്തിലെ 20വർഷത്തെ യു.ഡി.എഫ് കുത്തക ഭരണം അവസാനിച്ചു. 2010ലാണ് നിലമ്പൂർ പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയത്. ഇതിന് ശേഷം രണ്ടു തവണയും യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭയാണ് ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്യാടന്റെ കുത്തകയായിരുന്ന നിലമ്പൂർ നിയമസഭാ മണ്ഡലം പിടിച്ചെടുത്തു. നഗരസഭയിലെ 17സീറ്റുകൾ ഇതിനോടകം എൽ.ഡി.എഫ് വിജയിച്ചുകഴിഞ്ഞു. ആദ്യമായി നിലമ്പൂർ നഗരസഭയിൽ എൻ.ഡി.എയും അക്കൗണ്ട് തുറന്നു.

നിലമ്പൂർ നഗരസഭയിലെ പ്രാഥമ ചെയർമാൻ ആര്യാടൻ ഷൗക്കത്തായിരുന്നു. ശേഷം കഴിഞ്ഞ തവണ കോൺഗ്രസ് അംഗം പത്മിനി ഗോപിനാഥായിരുന്ന ചെയർപേഴ്‌സൺ. 33ഡിവിഷനുകളാണ് നിലമ്പൂർ നഗരസഭയിലുള്ളത്. ഇതിൽ കഴിഞ്ഞ തവണ കോൺഗ്രസ്16, മുസ്ലിംലീഗ്9, സിപിഎംആറ്, സിപിഐ1 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതിൽ സ്വതന്ത്രൻ ആദ്യം എൽ.ഡി.എഫിനോട് ആഭിമുഖ്യം കാണിച്ചിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് പക്ഷത്തേക്കുപോയിരുന്നു.

അതേ സമയം തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിലമ്പൂർ നഗരസഭയിൽ പി.വി അൻവർ എംഎൽഎ വർഗീയത പറഞ്ഞ് വോട്ട്പിടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് സംഭവത്തിൽ മലപ്പുറം ജില്ലാ വരണാധികാരികൂടിയായ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ് അഞ്ജു അന്വേഷണം ആരംഭിച്ചിരുന്നു.

വൃന്ദാവനംകുന്നിലെ യോഗത്തിൽ മതവും വർഗീയതയും പറഞ്ഞ് അൻവർ വോട്ടു ചോദിക്കുന്ന പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പാണ് പരാതിക്കൊപ്പം നൽകിയിരുന്നത്. നഗരസഭയിലെ 9ാം ഡിവിഷൻ ചന്തക്കുന്നിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ആബിദക്ക് വേട്ടുതേടിയായിരുന്നു എം.എൽ.എ വിവാദ പ്രസംഗം നടത്തിയത്.