
സ്വന്തം ലേഖിക
കൊച്ചി: മര്‍ദ്ദിക്കുകയും, ജാതി അധിക്ഷേപം നടത്തുകയും ചെയ്തെന്ന കേസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്ക് അനുകൂലമായി മൊഴി മാറ്റിയിട്ടില്ലെന്ന് പരാതിക്കാരിയായ എഐഎസ്എഫ് മുൻ നേതാവ് നിമിഷ രാജു.
എംജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന സംഭവത്തില്‍ പരാതിയില്‍ നിന്ന് ഒരു ഘട്ടത്തിലും പിന്നോട്ടു പോയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയിലില്‍ കഴിയവെ പരീക്ഷ എഴുതാൻ ആര്‍ഷോ നല്‍കിയത് വ്യാജ സത്യവാങ്മൂലം ആണെന്നും, കേസ് അട്ടിമറിക്കാൻ പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും നിമിഷ ആരോപിക്കുന്നു.
ആര്‍ഷോക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. കൃത്യമായി മൊഴി നല്‍കിയിട്ടുണ്ട്. സാക്ഷികളായവരുടെ പേരുകള്‍ കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു.
എന്നാല്‍ ആ സാക്ഷികളെയെല്ലാം മാറ്റി പൊലീസുകാരെ സാക്ഷികളാക്കിയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. യാതൊരു അഫിഡവിറ്റും കോടതിക്ക് മുൻപില് സമര്‍പ്പിച്ചിട്ടില്ല.
കൃത്യമായ രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ള എന്നെ പരിഗണിക്കാത്ത ഇടപടലുകളാണ് അവിടെ കണ്ടത്. മൊഴി കൊടുത്തവര്‍ പൊലീസുമാരാണ്. അതില്‍ തൃപ്തിയില്ല. കേസ് കോടതി ഡ്രോപ്പ് ചെയ്താല്‍ പോലും പ്രൊട്ടസ്റ്റ് കംപ്ലയിന്റിന് തയ്യാറാവുകയാണ്.
അതിന്റെ ഡ്യോക്യുമെന്റ്സ്സിന് തയ്യാറാവുകയാണ്.
പരാതിയുമായി ശക്തമായി മുന്നോട്ട് പോവും. നിമിഷ രാജു പറഞ്ഞു.