
മദ്യ നിരോധിത സംസ്ഥാനത്തേക്ക് പത്ത് ലക്ഷത്തിലേറെ വില വരുന്ന വിദേശ മദ്യം കടത്താൻ ശ്രമിച്ച രണ്ട് ബീഹാർ സ്വദേശികൾ അറസ്റ്റിൽ. ഗോരഖ്പൂർ വാരണാസി ദേശീയപാതയില്‍ നടന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ്. പുറത്ത് നിന്ന് നോക്കിയാല്‍ സാധാരണ പാല്‍ ടാങ്കർ പോലെ തോന്നുന്ന വാഹനത്തില്‍ നിന്ന് 173 കാർട്ടണ്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എട്ട് കുപ്പി വിസ്കിയുമായിരുന്നു സൂക്ഷിച്ചിരുന്നത്. ബിഹാറിന്റെ കിഴക്കൻ മേഖലയോട് ചേർന്ന് കിടക്കുന്ന ഉത്തർ പ്രദേശിലെ ചെറുപട്ടണത്തിലാണ് അറസ്റ്റ് നടന്നത്.
പൊലീസ് അടുത്തിടെ തടയുന്ന ഏറ്റവും വലിയ മദ്യക്കടത്ത് ശ്രമമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കിയത്. രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറിനുള്ളിലെ രഹസ്യ കംപാർട്ട്മെന്റ് കണ്ടെത്താനായത്. ഗാസിപൂരില്‍ നിന്നാണ് മദ്യം ഇവർ ശേഖരിച്ചത്. ബിഹാറില്‍ മദ്യ നിരോധനം നില നില്‍ക്കെയാണ് കള്ളക്കടത്ത്. ഗാസിപൂരിലെ മദ്യ വില്‍പന കേന്ദ്രങ്ങളില്‍ നിന്നാണ് മദ്യം വാങ്ങിയതെന്ന് ബാർ കോഡ് സ്കാൻ ചെയ്തതില്‍ നിന്ന് വ്യക്തമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഹാറിലെ ബക്സർ ജില്ലയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. ടാങ്കർ ലോറിയുടെ ഡ്രൈവർ പൊലീസിനെ കണ്ട് ഓടിയതോടെയാണ് വാഹനം പൊലീസിന് പിടിക്കാനായത്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.