ചേട്ടനെ അന്വേഷിച്ച് കാടും മലയും അരിച്ചു പെറുക്കി അഭിജിത്: അർജുനെക്കുറിച്ച്എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിൽ അനുജൻ ഇപ്പോഴും ദുരന്ത ഭൂമിയിൽ

Spread the love

 

ഷിരൂർ: കർണാടയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാനായ അർജുനു വേണ്ടി സർവ സന്നാഹങ്ങുമായി തെരച്ചിൽ നടത്തുമ്പോൾ സഹോദരൻ അഭിജിത് അവിടത്തെ കാട്ടിലും മലയിലുമെല്ലാം കയറി നടക്കുകയാണ്.
ചേട്ടൻ എവിടെയെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടാവും.

അനുജൻ ഇപ്പോഴും കരുതുന്നത്. വന്ന ദിവസം മുതൽ തങ്ങൾ ഇവിടുത്തെ കാട്ടിലും മലമുകളിലുമെല്ലാം തിരയുക യാണ് അധികൃതർ തിരച്ചിൽ കുറെക്കൂടി കാ ര്യക്ഷമമാക്കണം. ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയെന്നു കരുതുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻറെ സഹോദരൻ അഭിജിത്ത് പറഞ്ഞു

സാഹാദരീ ഭർത്താവ് ജിതിൻ, ബന്ധു പ്രസാദ് എന്നിവർക്കൊപ്പം അഭിജിത് ഷിരൂരിലേക്കു പുറപ്പെട്ടതാണ്. ലോറി ഉടമയുടെ സഹോദ തൻ മുബീനും സുഹ്യത്ത് രഞ്ജിത്തും ഇവർക്കു മുൻപേ തിരിച്ചിരുന്നു. അങ്കോലയിൽനിന്ന് ഇവർ 5 പേരും ഒന്നിച്ചാണു ഷിരൂരിലെത്തിയത് എന്നാൽ, ഇവരെ സംഭവസ്ഥലത്തേക്കു കടത്തിവിടാൻ പൊലീസ് തയാറായില്ല. ഇതോടെ 30 കിലോമീറ്റർ ചുറ്റി മറ്റൊരു വഴി യിലൂടെയാണു സ്‌ഥലത്തെത്തിയത്. ഈ വഴി യിലെ വനമേഖലകളിലെല്ലാം അർജുനെ തിരഞ്ഞു. പലതവണ പൊലീസ് സ്‌റ്റേഷനുകളിൽ കയറിയിറങ്ങി ഇതിനിടെ ലോറി ഉടമ മനാഫും സ്‌ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആദ്യ ദിനങ്ങളിൽ തിരച്ചിൽ പേരിനു മാത്രമായിരുന്നു. ഒരു പൊലീസ് ജീപ്പും മണ്ണുമാന്തിയന്ത്രവും മാത്രമാ ണുണ്ടായിരുന്നത്. ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള തിര ക്കിലായിരുന്നു അധികൃതർ – സംഘത്തിലെ പ്രസാദ് പറഞ്ഞു.

‘രാവിലെയും ഉച്ചയ്ക്കുമല്ലാം ഞങ്ങൾ പൊലീസ് സ്‌റ്റേഷനിലേക്ക് ഓടും അവർ ഒന്നും വ്യക്ത‌മായി പറയില്ല. സഹോദരി പിന്നീട് കോഴിക്കോട് എ.പി എം.കെ. രാഘവനെ കണ്ട് പരാതി പറഞ്ഞു. മാധ്യമങ്ങളെ വിവരമറിയിച്ചു. വലിയ  വാർത്തയായതോടെയാണ് തിരച്ചിലിന് അൽപമെങ്കിലും ജീവൻ വച്ചത് അദിജിത്ത് പറഞ്ഞു. ഇപ്പോഴും സഹോദരന കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് അഭിജിത്ത്.

‘വെള്ളിയാഴ്ച്ച വൈകിട്ടു മാത്രമാണു ഞങ്ങളെ സ്‌റ്റേഷനിലേക്കു വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞത് ഞങ്ങളുടെ മാനസി കാവസ്‌ഥ മനസ്സിലാക്കാതെ പൊലീസ് ഉദ്യോഗസ്‌ഥർ ക്ഷോഭിച്ചു. തിരച്ചിലിന് ഇപ്പോഴും പ്രതീക്ഷിച്ച വേഗം പോരാ. എന്താണു സംഭവി ക്കുക എന്നറിയില്ല’- അഭിജിത്ത് പറഞ്ഞു.