
‘ആനപ്രേമികള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തില്‍ ജീവിക്കുമായിരുന്നു’; ആനയെ ആവശ്യമുള്ളവര്‍ നാട്ടില്‍ ഏറെയുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
കണ്ണൂര്‍: ആന പ്രേമികള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അരിക്കൊമ്പൻ കേരളത്തിലെ കാട്ടില്‍ ജീവിക്കുമായിരുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
കഴിഞ്ഞദിവസം ആറളം വളയംചാലില്‍ നടന്ന ആനമതില്‍ നിര്‍മാണ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വനംവകുപ്പ് നടപ്പിലാക്കുന്ന ഉപജീവന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
‘അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തില്‍ ജീവിച്ചിരുന്ന ആനയായിരുന്നു. ആനയെ ആവശ്യമുള്ളവര്‍ ഏറെയുണ്ട്. ഏറ്റവും ആവശ്യമുള്ളത് ദേവസ്വം മന്ത്രിക്കാണ്. എത്ര കാശ് വേണമെങ്കിലും തരാമെന്ന് ദേവസ്വം മന്ത്രി പറഞ്ഞതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്ന ആനപ്രേമികള്‍ എന്ന കപട പരിസ്ഥിതി സ്‌നേഹികളെപ്പറ്റി ജനം ജാഗ്രത പാലിക്കണം’-മന്ത്രി ചടങ്ങില്‍ പറഞ്ഞു.
Third Eye News Live
0