അറഫ സംഗമത്തിനിടെ പിറന്ന കണ്‍മണി, പുണ്യഭൂമിയില്‍ ഹജ്ജിനിടെ തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കി

Spread the love

മക്ക: ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. പശ്ചിമാഫ്രിക്ക രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പത് വയസ്സുള്ള യുവതിയായ അവാ സെബ്‌ഗോ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. അറഫ സംഗമത്തിനിടെയാണ് കുഞ്ഞ് ജനിച്ചത്. അതിനാല്‍ കുഞ്ഞിന് അറഫ എന്നാണ് പേരു നല്‍കിയത്.

ഹജ്ജിനെത്തുമ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു യുവതി. അറഫയിലെ 806-ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്ററിന് കീഴിലുള്ള തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാമ്പിലാണ് യുവതി പ്രസവിച്ചത്. ക്യാമ്പില്‍ മികച്ച സൗകര്യങ്ങള്‍ സൗദി അധികൃതര്‍ ഒരുക്കിയിരുന്നു.