
കോട്ടയം: അപകടകരമായ മരങ്ങൾ നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിലെ സാങ്കേതിക തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നു ജില്ലാവികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ഉടൻതന്നെ യോഗം ചേർന്നു പൊതുമാനദണ്ഡങ്ങൾ രൂപീകരിച്ചു നടപടികൾ വേഗത്തിലാക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി.
മഴക്കെടുതിയിൽ മരങ്ങൾ കടപുഴകി വീണു നാശനഷ്ടങ്ങളുണ്ടാകുന്ന ജില്ല നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളിൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. പൊതുസ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ
മുറിച്ചുമാറ്റുന്നതിന് ട്രീ കമ്മിറ്റിയുടെ മുമ്പിൽ 118 അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും 344 മരങ്ങൾ മുറിച്ചുമാറ്റാനും 96 മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യാനും അനുമതി നൽകിയിട്ടുണ്ടെന്ന് കമ്മിറ്റി കൺവീനറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.