
കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. കീഴറയിലെ സ്ഫോടനം നടന്ന ഇടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്യും. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വൻ സ്ഫോടനമുണ്ടായത്. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവസമയത്ത് അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ഈ വീട് വാടകയ്ക്കെടുത്തത് അനൂപ് മാലികാണ്.
നാടിനെ നടുക്കിയ ഒരു സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ വീണ്ടും ജനവാസ മേഖലയിൽ ഉൽപ്പാദന കേന്ദ്രം തുടങ്ങി എന്നുള്ളത് ആരൊക്കെയോ കണ്ണടച്ചു എന്നുള്ളതിന്റെ സൂചനയാണ്. 2016 നടന്ന സ്ഫോടനത്തിന്റെ പേരിൽ ഒരു കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി സർക്കാർ ഖജനാവിൽ നിന്ന് നൽകിയത്. ഇതേ പ്രതി വീണ്ടും സമാനമായ രീതിയിൽ സ്ഫോടക വസ്തു നിർമ്മാണം നടത്തിയത് ആരുടെ പിന്തുണയോടെയാണ് എന്ന ചോദ്യമാണ് ഉയരുന്നത്