ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ; രോഗാണുക്കള്‍ക്കെതിരേ ആന്റിബയോട്ടിക് ഫലിക്കാതെ വരുന്ന അവസ്ഥയും വ്യാപകം ; ആന്റിബയോട്ടിക് ഭീഷണികളെക്കുറിച്ച്‌ ബോധവത്കരണവുമായി ആരോഗ്യ വകുപ്പും കുടുംബശ്രീയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച്‌ ബോധവത്കരണം നടത്താൻ ആരോഗ്യ വകുപ്പ് കുടുംബശ്രീയുമായി കൈകോർക്കും.രോഗാണുക്കള്‍ക്കെതിരേ ആന്റിബയോട്ടിക് ഫലിക്കാതെ വരുന്ന അവസ്ഥ വ്യാപകമായതോടെയാണിത്.

ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്വയം വാങ്ങിക്കഴിക്കുക, കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുക, ബാക്ടീരിയമൂലമുള്ള അണുബാധയാണെന്ന് കൃത്യമായി വിലയിരുത്താതെ അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ കുറിച്ചുനല്‍കുക, ഡോക്ടർ കുറിച്ച്‌ നല്‍കുന്ന മരുന്നുകള്‍ കൃത്യമായും പൂർണമായും കഴിക്കാതിരിക്കുക എന്നിവയാണ് പ്രധാന പ്രശ്നങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ കുറിച്ചുനല്‍കുന്നത് ഒഴിവാക്കാനും, ആവശ്യം വന്നാല്‍ തന്നെ പ്രതിരോധ സാദ്ധ്യത കുറവുള്ള അക്സസ്സ് ഗണത്തില്‍പ്പെട്ട ആന്റിബയോട്ടിക്കുകള്‍ നല്‍കാനും ഡോക്ടർമാരുടെയിടയില്‍ പ്രചാരണം നടത്തും.

ക്ഷീരകർഷകർ ഉള്‍പ്പെടെയുള്ളവർ മൃഗ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ പശുക്കള്‍ക്ക് മരുന്നുനല്‍കുന്നതും മരുന്ന് നല്കിക്കഴിഞ്ഞാല്‍ പാലില്‍ ആന്റിബയോട്ടിക്കിന്റെ അംശം കാണാനിടയുള്ള കാലയളവിനുള്ളില്‍ കറക്കുന്ന പാല്‍ വില്‍ക്കുന്നതും ഒഴിവാക്കണം.

കോഴി, താറാവ് എന്നിവക്ക് രോഗം വരാതിരിക്കാൻ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതും ഇറച്ചിയിലൂടെ ആന്റിബയോട്ടിക്കുകള്‍ മനുഷ്യ ശരീരത്തിലെത്തിനിടയാക്കും. അണുബാധ ഒഴിവാക്കാൻ മുൻകരുതലായി മൃഗങ്ങള്‍ക്കും മത്സ്യകൃഷിയിലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്.