
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശാസ്ത്രി റോഡിലെ ആൻസ് ബേക്കറിയിലെ കൊള്ളവിലയോട് പ്രതികരിച്ചിട്ടും നടപടിയെടുക്കാൻ ആരുമില്ല. കൊള്ളവില തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലയുടെ അധികാരിയായ കളക്ടറെ തേർഡ് ഐ ന്യൂസ് ലൈവ് ബന്ധപ്പെട്ടെങ്കിലും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ജില്ലാ കളക്ടർ നൽകിയത്. രണ്ട് കട്‌ലറ്റും രണ്ട് ചായയും കഴിച്ച യുവാക്കളിൽ നിന്നും 92 രൂപ അന്യായമായി ഈടാക്കിയത് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടർന്നാണ് ഞങ്ങളുടെ പ്രതിനിധികൾ ജില്ലാ കളക്ടറെ ബന്ധപ്പെട്ടത്.
നഗരത്തിലെ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വിലയാണ് ഇവർ ഈടാക്കുന്നത്. മറ്റു ഹോട്ടലുകളിലെ വിലയുമായി കട്ട്‌ലറ്റിന് പത്തു രൂപയുടെ വ്യത്യാസമാണ് ഉള്ളത്. സാധാരണ ഹോട്ടലുകളിൽ അര ലിറ്റർ പാക്കറ്റിൽ പത്തു മുതൽ പന്ത്രണ്ട് ചായ വരെയാണ് എടുക്കുന്നത്. അര ലിറ്റർ പാൽ ഹോട്ടലുകൾക്കും ബേക്കറികൾക്കും ഇരുപത് രൂപ നിരക്കിൽ ലഭിക്കുകയും ചെയ്യും. ശരാശരി പത്തു മുതൽ പന്ത്രണ്ടു രൂപ വരെ മാത്രമാണ് സാധാരണ ഗതിയിൽ ഈടാക്കുന്നത്. എന്നാൽ, എട്ടു രൂപ കൂടുതലാണ് ഇവിടെ ഈടാക്കുന്നത്.

ബേക്കറി സാധനങ്ങൾ ഏറ്റവും കൂടുതൽ വില ഈടാക്കുന്നത് ആൻസ് ബേക്കറി തന്നെയാണെന്നാണ് ഉപഭോക്താക്കൾ ആരോപിക്കുന്നതും. നിലവിലെ സാഹചര്യത്തിൽ ആൻസിനെതിരെ ഗുരുതരമായ പരാതികൾ ലഭിച്ചിട്ടു പോലും അധികൃതർ ഇനിയും നടപടികളൊന്നും എടുക്കാൻ തയ്യാറായിട്ടേയില്ല. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് ആൻസ് ബേക്കറി അധികൃതർ പുതിയ കൊള്ളയ്ക്ക് കളമൊരുക്കുന്നത്. മറ്റ് ബേക്കറികളെ അപേക്ഷിച്ച് നോക്കുമ്പോൾ അൻപത് ശതമാനമെങ്കിലും ഇവിടെ കേക്കിന് വില കൂടുതലാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഗുണ നിലവാരം കൂടുതലുള്ള കേക്കായതിനാലാണ് വില വർധിച്ചതെന്ന് ആൻസ് അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇതിന്റെ യാഥാർത്ഥ്യം ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ശബരിമല സീസൺ സമയത്ത് ശബരിമല റൂട്ടിലുള്ള വെജിറ്റേറിയൻ ഹോട്ടലുകളുടെ വില ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതി നിയന്ത്രിക്കാറുണ്ട്. എന്നാൽ, മറ്റു ഹോട്ടലുകളുടെയും ബേക്കറികളുടെയും വിലയുടെ കാര്യത്തിൽ പക്ഷേ, ഈ നിയന്ത്രണങ്ങളൊന്നും ഫലപ്രദമായി നടക്കാറില്ലന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിൽ ക്രിസ്മസ് കാലത്ത് വിപണിയിലെ കൊള്ള വില തടയാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് സാധാരണക്കാരായ ആളുകളുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group