
പാലക്കാട്: അച്ഛന് മരുന്ന് വാങ്ങാനായി അഞ്ച് രൂപയെന്ന് കരുതി മകള്‍ മെഡിക്കല്‍ സ്റ്റോറില്‍ കയറി ബില്‍ തുകയായി നല്‍കിയത് ഒരു പവൻ സ്വർണ നാണയം.
വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം പോയതറിഞ്ഞത്. പിന്നീടങ്ങോട്ട് സിനിമക്കഥാ പോലെയാണ് സംഭവങ്ങളുണ്ടായത്. ഒടുവില്‍ സ്വർണ നാണയം തിരിച്ചു കിട്ടി.
നടന്ന സംഭവമിങ്ങനെ…
കഴിഞ്ഞ ദിവസം ബാങ്കില്‍ പണയം വെച്ച സ്വർണനാണയം തിരികെയെടുത്ത് വരുന്ന വഴിയില്‍ അച്ഛന് മരുന്നു വാങ്ങാനാണ് കൂറ്റനാട് സ്വദേശിനിയായ പെണ്‍കുട്ടി മെഡിക്കല്‍ സ്റ്റോറില്‍ കയറിയത്. അഞ്ച് -രൂപ നാണയത്തിനോടൊപ്പം സ്വർണനാണയവും ബില്‍ തുകയായി കടക്കാരന് നല്‍കി.
വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം നഷ്‌ടപ്പെട്ട കാര്യമറിയുന്നത്. പരിഭ്രാന്തയായ പെണ്‍കുട്ടി പാലക്കാട്ട് പൊലീസ് ഓഫീസറായ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ സുഹൃത്തും പൊതുപ്രവർത്തകനുമായ രവി കുന്നത്തിനോടു കാര്യം പറഞ്ഞു.
രവി തൻ്റെ സുഹൃത്ത് അജയനുമൊത്ത് കൂറ്റനാട്ടെ മെഡിക്കല്‍ സ്റ്റോറിലെത്തി കാര്യമറിയിച്ചു. മെഡിക്കല്‍ സ്റ്റോർ ഉടമയും 10 രൂപ നാണയമാണെന്നു കരുതി തുക മേശയില്‍ വെക്കുകയായിരുന്നു. പിന്നീട് കടയില്‍ വന്ന ആർക്കോ നാണയങ്ങള്‍ കൊടുത്തെന്നും പറഞ്ഞു. ഉടൻ നിരീക്ഷണ ക്യാമറ പരിശോധിച്ച് കടയില്‍ വന്നുപോയവരുടെ പട്ടികയെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂറ്റനാട്ടുള്ള ഒരാളുടെ കൈവശംനിന്ന് സ്വർണ്ണ നാണയം കണ്ടെത്തി. സംസാരിച്ചപ്പോള്‍ കാര്യം മനസിലായ ആള്‍ ആദ്യം അമ്പരന്നെങ്കിലും സ്വ൪ണനാണയം രവിക്കു തിരികെ നല്‍കി. മെഡിക്കല്‍ സ്റ്റോറിനുസമീപം കാത്തുനിന്ന പെണ്‍കുട്ടിക്ക് സ്വർണനാണയം കൈമാറി. സ്വർണ്ണ നാണയം കണ്ടെത്തി നല്‍കാൻ പ്രയത്നിച്ച രവി കുന്നത്ത്, അജയൻ എന്നിവരെ നാട്ടുകാ൪ ആദരിച്ചു