play-sharp-fill
അഞ്ജന ഹരീഷ് ഉൾപ്പടെ നാല് പെൺകുട്ടികളുടെ ദുരൂഹമരണം : കേസ് അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ; സോഷ്യൽ മീഡിയ ഡേറ്റിംഗ് ഗ്രൂപ്പുകളും വിഷാദ രോഗികൾക്ക് മരുന്ന് നൽകുന്ന ഡോക്ടർമാരും നിരീക്ഷണത്തിലെന്ന് റിപ്പോർട്ടുകൾ

അഞ്ജന ഹരീഷ് ഉൾപ്പടെ നാല് പെൺകുട്ടികളുടെ ദുരൂഹമരണം : കേസ് അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ; സോഷ്യൽ മീഡിയ ഡേറ്റിംഗ് ഗ്രൂപ്പുകളും വിഷാദ രോഗികൾക്ക് മരുന്ന് നൽകുന്ന ഡോക്ടർമാരും നിരീക്ഷണത്തിലെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അഞ്ജന ഹരീഷ് ഉൾപ്പെടെ സംസ്ഥാനത്ത് നാല് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായിരുന്ന കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തക നയന സൂര്യൻ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂർ സ്വദേശിനി എന്നീ നാലുപേരുടെ ദുരൂഹ മരണമാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക.


ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ മേൽ നോട്ടത്തിലുള്ള സംഘമായിരിക്കും ഈ കേസുകൾ അന്വേഷിക്കുക. കഴിഞ്ഞ മെയ് 12നാണ് ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ അഞ്ജന മരിച്ചത്. സംവിധായകൻ ലെനിൽ രാജേന്ദ്രന്റെ സഹായി ആയിരുന്ന നയനയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടിയം, നിലമ്പൂർ സ്വദേശിനികളുടെയും മരണവും സമാന രീതിയിൽ തന്നെയായിരുന്നു മരണം. ഈ മരണങ്ങൾക്കെല്ലാം ചില നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയെ ഏറെ ഞെട്ടിച്ച അഞ്ജനനയുടെ മരണവുമായി ബന്ധപ്പെട്ട് അവർ സുഹൃത്തുക്കളുമായി നടത്തിയ അവസാന ഫോൺ സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിൽ നിർണായകമായ പല മൊഴികളും ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ നാല് മരണങ്ങൾക്ക് പിന്നിലും ലഹരി മാഫിയക്കും ചില സ്വതന്ത്ര ലൈംഗിക സംഘടനകൾക്കും ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

കൂടാതെ ഇവരുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലെ ചില ഡേറ്റിംഗ് ഗ്രൂപ്പുകളും വിഷാദ രോഗികൾക്ക് മയക്കുമരുന്ന് നൽകുന്ന ഡോക്ടർമാരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന.