
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അനിൽ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ ഉത്തരവിൽ മാറ്റം വരുത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രിം കോടതി പിരിച്ചു വിട്ടു.
കോർട്ട് മാസ്റ്റർ മാനവ് ശർമ്മ, അസിസ്റ്റന്റ് റെജിസ്ട്രാർ തപൻ കുമാർ ചക്രബർത്തി എന്നിവർക്കെതിരെയാണ് നടപടി. അസാധാരണ അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് ഇവരെ പിരിച്ചു വിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനിൽ അംബാനിയുടെ റിലയൻസ് കമ്യുണിക്കേഷൻസിന് എതിരെ എറിക്സൺ ഇന്ത്യ നൽകിയ കോടതി അലക്ഷ്യ ഹരജിയിലെ ഉത്തരവിലാണ് മാറ്റം വരുത്തിയത്. അംബാനി ഹാജരാകണം എന്നത് ഹാജദരാകേണ്ട എന്ന് തിരുത്തുകയായിരുന്നു.
കോടതി അലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പടുവിച്ച വിധിയിൽ അനിൽ അംബാനിയോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ സുപ്രിം കോടതി അന്ന് വൈകിട്ട് വെബ് സൈറ്റിൽ അപ്ലോഡ് ചെയ്ത ഉത്തരവിൽ കോടതിയിൽ നേരിട്ട് ഹാജർ ആകുന്നതിൽ നിന്ന് അനിൽ അംബാനിക്ക് ഇളവ് നൽകിയതായാണ് പരാമർശിച്ചിരുന്നത.
ജഡ്ജിമാരുടെ അറിവ് ഇല്ലാതെയാണ് കോടതി വെബ് സൈറ്റിൽ അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്ലോഡ് ചെയ്തത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തി.
ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടൽ ഉത്തരവിൽ ഇന്നലെ രാത്രി ഒപ്പ് വച്ചത്. സുപ്രിം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗം ആയി ജീവനക്കാരെ പിരിച്ച് വിടാൻ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്.
ഉത്തരവിൽ തിരിമറി നടത്തിയ വിഷയത്തിൽ ചില അഭിഭാഷകർക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.