
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരില്‍. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ട്.
ഓരോ സമയത്തും പലയിടങ്ങളില്‍ വോട്ട് ചേർക്കുന്ന കുമ്പിടി ആണ് സുരേഷ് ഗോപിയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു.
697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എംപിയും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു.
അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കുമ്പടിക്ക്
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍
വോട്ട് ഗുരുവായൂരില്‍,
രണ്ട് മാസം മുമ്പാണ്
ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്
വോട്ട് ചെയ്തത്.
ഒരുവർഷം മുമ്പാണ്
ഇദ്ദേഹം തൃശ്ശൂരില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍
വോട്ട് രേഖപ്പെടുത്തിയത്.
ഇത്തവണ കുടുംബസമേതമല്ല
ഒറ്റക്കാണ്.
സമ്മതിക്കണം
ഇദ്ദേഹത്തിനെ.



