
ഡല്‍ഹി: കേരളത്തിലെ റെയില്‍വേ ഭൂപടത്തില്‍ ഇടംപിടിക്കാത്ത രണ്ടുജില്ലകളാണ് വയനാടും ഇടുക്കിയും.
അങ്കമാലി-ശബരി പാത യാഥാർഥ്യമാകുമ്പോള്‍ ഇടുക്കി ജില്ല റെയില്‍വേ ഭൂപടത്തിലെത്തും.
തൊടുപുഴവഴിയാണ് പാത കടന്നുപോവുക.
കാലടിമുതല്‍ തൊടുപുഴ വരെയുള്ള 58 കി.മീ. പാതയുടെ നിർമാണം ഉടൻ ആരംഭിക്കുന്നതിനും റെയില്‍വേക്കുമുന്നില്‍ പ്രായോഗികതടസ്സങ്ങളില്ല. ഇടുക്കി റെയില്‍വേ ഭൂപടത്തില്‍ ചേർക്കപ്പെടുന്നതോടെ ടൂറിസം വ്യവസായവും വളരും. മൂന്നാർ, തേക്കടി, ദേവികുളം, പീരുമേട് തുടങ്ങിയ കേരളത്തിലെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രാബന്ധം മെച്ചപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് 19 കി.മീ. വനഭൂമി ആവശ്യമായതിനാല്‍ തുടക്കത്തിലേ വനംവകുപ്പിന്റെ പാരിസ്ഥിതികാനുമതി വേണം. അങ്കമാലി-ശബരി പാതയില്‍ ആദ്യഘട്ടത്തില്‍ എരുമേലിവരെയാണ് അംഗീകാരമെന്നതിനാല്‍ വനഭൂമി വരുന്നില്ല.
ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് ദൈർഘ്യം കുറവാണെങ്കിലും അത് തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർക്കാകും പ്രയോജനപ്പെടുക. വടക്കുഭാഗത്തുനിന്ന് വരുന്ന തീർഥാടകർക്ക് ദൂരം കൂടും. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തീർഥാടകരില്‍ 80 ശതമാനത്തിലധികവും വടക്കുഭാഗംവഴി എത്തുന്നവരാണ്.