അങ്കമാലി അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും ഏകീകൃത കുര്‍ബാന നടന്നില്ല; നടന്നത് ജനാഭിമുഖ കുര്‍ബാന; പറവൂരിലും മഞ്ഞപ്രയിലും വൈദികനെ തടഞ്ഞു

Spread the love

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും ഏകീകൃത കുര്‍ബാന നടന്നില്ല.

പറവൂരിലും മഞ്ഞപ്രയിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ വിശ്വാസികള്‍ തടഞ്ഞു.
പറവൂര്‍ കോട്ടക്കാവ് പള്ളിയിലാണ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുവിഭാഗം വിശ്വാസികളാണ് വൈദികനെ തടഞ്ഞത്. ഇതോടെ പള്ളി അടച്ചു.മഞ്ഞപ്ര മാര്‍ സ്ലീവാ പള്ളിയിലും വൈദികനെ മറുവിഭാഗം തടഞ്ഞു. ഇതോടെ പള്ളി അടച്ചിട്ടു.

അതേസമയം, ഫോര്‍ട്ട് കൊച്ചി,കാക്കനാട് കീഴ്മാട് പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തി. കുര്‍ബാന വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനയുടെ അടിസ്ഥാനത്തിലാണ് ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നത്.

ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള വൈദികര്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വാസിലാണ് കത്തയച്ചത്. എല്ലാവര്‍ക്കും നിര്‍ദേശം ലഭിച്ചെന്ന് ഉറപ്പിക്കാനാണ് രജിസ്‌ട്രേഡ് തപാലില്‍ കത്ത് അയച്ചിരിക്കുന്നത്.

പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കിയാല്‍ തടയുമെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും അറിയിച്ചിരുന്നു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പള്ളികളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.