ജയശങ്കർ പേടിയിൽ സി പി എം : ഏഷ്യാനെറ്റിൽ ജയശങ്കറിനെ കണ്ട് ഭയന്ന് സി പി എം ; രാഷ്ട്രീയ തീരുമാനം എന്ന് എ.എൻ ഷംസീർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സമൂഹത്തിൽ ഉണ്ടാവുന്ന രാഷ്ട്രീയ സംഭവങ്ങളിൽ ആരുടെയും മുഖം നോക്കാതെ വിമര്‍ശിക്കുന്ന ഒരു വ്യക്തിയാണ് രാഷ്ട്രീയ നിരീക്ഷകൻ കൂടിയാണ് അഡ്വ.എ.ജയശങ്കര്‍. അദ്ദേഹത്തിന് പിന്തുണ ഏകുന്നവരും ഏറെയുണ്ട്.

എന്നാൽ ഇവരിൽ നിന്നുമെല്ലാം വിപരീതമായി സിപിഎം നേതാക്കൾക്ക് പൊതുവേ ജയശങ്കറിനോട് താല്‍പര്യമില്ല താനും. ഇതിന്റെ പശ്ചാത്തലത്തിലാവാം കഴിഞ്ഞ ദിവസം അഡ്വ എ ജയശങ്കറുള്ള ചര്‍ച്ചകളില്‍ സിപിഎം പങ്കെടുക്കില്ലെന്ന് പറഞ്ഞുകൊണ്ട് സിപിഎം പ്രതിനിധി എഎന്‍ ഷംസീര്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചർച്ചയിൽ നിന്നും ബഹിഷ്‌കരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ചർച്ച ബഹിഷ്‌കരിക്കുന്ന കാര്യം എഎന്‍ ഷംസീര്‍ അറിയിച്ചപ്പോൾ അത് ജനാധിപത്യപരമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യമനുസരിച്ച്‌ ഒരു ചര്‍ച്ചയിലും ഒരു പാനലും ഉണ്ടാക്കാന്‍ കഴിയില്ലെന്നും ന്യൂസ് അവർ അവതാരകന്‍ വിനു വി ജോണ്‍ അറിയിക്കുകയായിരുന്നു.

വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. അറസ്റ്റിലായത് അഴിമതി വീരനോ? യുഡിഎഫിന് തിരിച്ചടിയോ എന്നായിരുന്നു ഏഷ്യാനെറ്റിന്റെ ചോദ്യം. രാഷ്ട്രീയ നേതാക്കളും, മന്ത്രിമാരും എംഎല്‍എമാരുമൊക്കെ അഴിമതി കേസുകളില്‍ പെടുമ്പോഴെല്ലാം രക്ഷപ്പെടുന്നത് തെളിവുകളുടെ അഭാവം കൊണ്ടാണ് എന്നായിരുന്നു അവതാരകനായ വിനു.വി.ജോണിന്റെ ആമുഖനിരീക്ഷണം. അങ്ങനെയല്ലാതെ അറസ്റ്റിലായ ഒരേ ഒരാള്‍ ആര്‍.ബാലകൃഷ്ണ പിള്ളയാണെന്ന കാര്യം എപ്പോഴും ചര്‍ച്ചയാവാറുള്ളതും വിനു ഓര്‍മിപ്പിച്ചു.

ചർച്ച പിന്നീട് ഖമറുദീന്റെയും ഇബ്രാഹിം കുഞ്ഞിന്റെയും അറസ്റ്റിലേക്ക് മാറുകയും ചെയ്തു. രാഷ്ട്രീയ പ്രതികാരം എന്ന വാദത്തിന് നിങ്ങള്‍ക്ക് നല്‍കാനുള്ള മറുപടി എന്ത് എന്നായിരുന്നു എ.എന്‍.ഷംസീറിനോടുള്ള വിനുവിന്റെ ചോദ്യം.

എന്നാൽ ഉന്നയിച്ച ഓരോ വാദത്തിനും ഉള്ള ഉത്തരവും ഉണ്ട്. പക്ഷേ സിപിഎമ്മിന്റെ പ്രതിനിധി എന്ന നിലയില്‍ ഈ ഡിബേറ്റില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഷംസീർ അറിയിക്കുകയായിരുന്നു. കാരണം ഞങ്ങളും നിങ്ങളും തമ്മില്‍ ഉണ്ടാക്കിയ ഒരു അണ്ടര്‍സ്റ്റാന്‍ഡിങ് ഉണ്ട്. ആ അണ്ടര്‍ സ്റ്റാന്‍ഡിങ്ങിന്   ഘടക വിരുദ്ധമായാണ് ഡിബേറ്റ് പോകുന്നത്. അതുകൊണ്ട് വെരി സോറി ടു സേ..ഞങ്ങള്‍ ഈ ഡിബേറ്റില്‍ നിന്ന് വിത്‌ഡ്രോ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു.

നിങ്ങള്‍ ഇവിടെ ഉണ്ടാക്കിയ പാനല്‍ ഞങ്ങള്‍ക്ക്‌ യോജിക്കാന്‍ പറ്റുന്നതല്ലെന്നും അത് ഞങ്ങളുടെ പ്രതിനിധി തന്നെ നിങ്ങളെ അറിയിച്ചതാണ്. അത് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. ജയശങ്കറും അതുപോലെ ചിലരും ഉള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചതാണ്. ജയശങ്കര്‍ എന്ന വ്യക്തിയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അത് ഏഷ്യാനെറ്റിനോടോ പ്രേക്ഷകരോടോ ഉള്ള വെല്ലുവിളിയായി കാണരുതെന്നും ഷംസീർ വ്യക്തമാക്കി.

ജയശങ്കര്‍ ഏതെങ്കിലും തരത്തില്‍ മാറ്റിനിര്‍ത്തേണ്ട ആളാണെന്ന് കരുതുന്നില്ലെന്ന് വിനുവും മറുപടി നൽകി. ജനാധിപത്യപരമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യമനുസരിച്ച്‌ ഒരു ചര്‍ച്ചയിലും ഒരു പാനലും ഉണ്ടാക്കാന്‍ കഴിയില്ലെന്നും വിനു വി ജോണ്‍ പറഞ്ഞു. ന്യൂസ് അവര്‍ അതംഗീകരിക്കുന്ന പ്രശ്‌നവും ഇല്ലെന്ന് വിനു വ്യക്തമാക്കുകയായിരുന്നു.