video
play-sharp-fill

വെള്ളത്തിലും കരയിലും ഓടുന്ന ആംഫിബീയസ് ബസ് സംസ്ഥാനത്ത് അവതരിപ്പിക്കാൻ പദ്ധതി : പാണവളളിയിലൂടെ ചേർത്തലയെയും വൈക്കത്തെയും ബന്ധിപ്പിച്ചും, മുഹമ്മ- കുമരകവുമാണ് ആദ്യ ബസ് റൂട്ടായി സർക്കാരിന്റെ പരിഗണനയിൽ

വെള്ളത്തിലും കരയിലും ഓടുന്ന ആംഫിബീയസ് ബസ് സംസ്ഥാനത്ത് അവതരിപ്പിക്കാൻ പദ്ധതി : പാണവളളിയിലൂടെ ചേർത്തലയെയും വൈക്കത്തെയും ബന്ധിപ്പിച്ചും, മുഹമ്മ- കുമരകവുമാണ് ആദ്യ ബസ് റൂട്ടായി സർക്കാരിന്റെ പരിഗണനയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ വെളളത്തിലൂടെയും കരയിലൂടെയും ഇനി സഞ്ചരിക്കുന്ന ബസുകൾ . 2021 ഓടേ കരയിലൂടെയും വെളളത്തിലൂടെയും ഓടുന്ന ആംഫിബീയസ് ബസിനെ സംസ്ഥാനത്ത് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് സംസ്ഥാന സംസ്ഥാന സർക്കാർ. ചെലവേറിയ ആംഫിബീയസ് ബസ് വാങ്ങാൻ വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകാൻ ജലവിഭവ വകുപ്പിന് അനുമതി നൽകിയിരിക്കുകയാണ് സർക്കാർ.

 

 

 

ടൂറിസത്തിന് വളരെ സാധ്യതകളുള്ള കേരളത്തിൽ പദ്ധതി വൻ വിജയകരമാകുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട സാധ്യത പഠനം പൂർത്തിയായി. തുടർന്നാണ് ബസ് വാങ്ങാൻ പദ്ധതിയിട്ടത്. പാണവളളിയിലൂടെ ചേർത്തലയെയും വൈക്കത്തെയും ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്താനാണ് ആലോചന. മുഹമ്മ- കുമരകം റൂട്ടും സർക്കാരിന്റെ പരിഗണനയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ആംഫിബീയസ് ബസ് ഇറക്കുമതി ചെയ്യാൻ വലിയ ചെലവ് വേണ്ടി വരും. അതുകൊണ്ട് സാങ്കേതികവിദ്യ കൈമാറി, ഇന്ത്യയിൽ തന്നെ ബസ് നിർമ്മിക്കാൻ കഴിയുമോ എന്ന സാധ്യതയാണ് സർക്കാർ തിരയുന്നത്. ഇറക്കുമതി ചെയ്യുന്ന ബസിന് 12 കോടി രൂപയുടെ ചെലവ് വരുമെന്നാണ് മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ നൽകുന്ന പാഠം. അതുകൊണ്ട് 6.5 കോടി രൂപയ്ക്ക് ഇത് ലഭ്യമാക്കാനുളള സാധ്യതയാണ് പരിശോധിക്കുന്നത്.

 

പദ്ധതിക്കായി ഭരണാനുമതി തേടിയിരിക്കുകയാണ് ജലവിഭവ വകുപ്പ്. ആംഫിബീയസ് ബസ് സർവീസ് നടത്തുന്നതിന് പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുമതി ലഭിക്കാൻ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ജലവിഭവ വകുപ്പ് വ്യക്തമാക്കുന്നത്.