‘പ്രതിരോധിക്കാൻ അവകാശമുണ്ട്’; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങള്‍ വീണ്ടും ആക്രമിച്ച്‌ അമേരിക്ക

Spread the love

സ്വന്തം ലേഖിക

ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി അമേരിക്ക. മിസൈലുകള്‍ തൊടുക്കാൻ സജ്ജമാക്കിയിരുന്ന യെമനിലെ 14 ഇടങ്ങള്‍ക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയത്.

അമേരിക്കൻ സൈനിക കമാൻഡാണ് ഇക്കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ വ്യാഴാഴ്ച പുലര്‍ച്ചെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകള്‍ക്കും അമേരിക്കൻ നാവിക കപ്പലുകള്‍ക്കും ഭീഷണി ഉയര്‍ത്തിയ മിസൈല്‍ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും യുഎസ് സെൻട്രല്‍ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം 11.59 നായിരുന്നു ആക്രമണം.

അടുത്തിടെ ഏദൻ ഉള്‍ക്കടലില്‍ അമേരിക്കൻ ഉടമസ്ഥതയിലുള്ള മാര്‍ഷല്‍ ദ്വീപിന്റെ പതാകയേന്തിവന്ന ജിബ്രാള്‍ട്ടര്‍ ഈഗിള്‍ കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.

“ലോഞ്ച് റെയിലുകളില്‍ ഉണ്ടായിരുന്ന മിസൈലുകള്‍ ഈ മേഖലയിലെ വ്യാപാര കപ്പലുകള്‍ക്കും യുഎസ് നാവികസേന കപ്പലുകള്‍ക്കും ആസന്നമായ ഭീഷണി ഉയര്‍ത്തി. എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കുമായിരുന്നു. ഇത് പ്രതിരോധിക്കാനുള്ള അവകാശവും ബാധ്യതയുമാണ് യു എസ് സേന വിനിയോഗിച്ചത്,” സെൻട്രല്‍ കമാൻഡ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

ചെങ്കടല്‍, ബാബ്-എല്‍-മണ്ടേബ് കടലിടുക്ക്, ഏദൻ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ പ്രാപ്തി ഇത്തരം നടപടികളിലൂടെ നശിപ്പിക്കുമെന്നും പ്രസ്താവനയില്‍ അമേരിക്ക അവകാശപ്പെട്ടു. 2022 നവംബര്‍ മുതലാണ് ഹമാസിന് ഐക്യദാര്‍ഡ്യമറിയിച്ചുകൊണ്ട് ഹൂതികള്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്. ഇതോടെ പല പ്രമുഖ ചരക്ക് കപ്പല്‍ കമ്ബനികളും ചെങ്കടല്‍ വഴിയുള്ള ഗതാഗതം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. കയറ്റുമതി അവസാനിപ്പിക്കുന്നതായി ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഇന്ധന കയറ്റുമതിക്കാരില്‍ ഒന്നായ ഖത്തര്‍ എനര്‍ജിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഗാസയിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കുംവരെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് യെമന്റെ ഭൂരിഭാഗ മേഖലകളും നിയന്ത്രിക്കുന്ന ഹൂതികള്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഹൂതികളുടെ നിരവധി കേന്ദ്രങ്ങള്‍ അമേരിക്കയും യുകെയും നേതൃത്വം നല്‍കുന്ന സംഘം ആക്രമിച്ചിരുന്നെങ്കിലും അവര്‍ തിരിച്ചടിച്ചിരുന്നു.

ചെങ്കടലില്‍ നിരന്തര ആക്രമണം തുടരുന്ന ഹൂതികളെ ഭീകര സംഘടനയായി കഴിഞ്ഞ ദിവസം അമേരിക്ക മുദ്രകുത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള വിമത സായുധ സംഘം ഹൂതികള്‍ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഈ നീക്കമെന്ന് അമേരിക്ക ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ വ്യക്തമാക്കിയിരുന്നു.