
സ്വന്തം ലേഖിക
2024 അമേരിക്കൻ പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ആദ്യ ഉള്‍പാര്‍ട്ടി വോട്ടെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് നിര്‍ണായക മുന്നേറ്റം.
അയോവ കോക്കസില്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് ട്രംപ് വിജയം കരസ്ഥമാക്കിയത്. ഒന്നിലധികം ഫെഡറല്‍ കേസുകളില്‍ വിചാരണ നേരിടുന്നതിനിടയിലാണ് ട്രംപിന്റെ വിജയം. 77 കാരനായ ട്രംപ് 50 ശതമാനത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനായി യുഎസില്‍ ആദ്യ ഘട്ട തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ യുഎൻ അംബാസിഡര്‍ നിക്കി ഹേലിയും ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും തമ്മില്‍ രണ്ടാം സ്ഥാനത്തിനായി കടുത്ത മത്സരങ്ങള്‍ നടക്കുകയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം സ്ഥാനത്ത് ഡിസാന്‌റിസ് ഹേലിയെക്കാള്‍ മുന്നിലാണ്. അതേസമയം ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി. ഏഴ് ശതമാനം വോട്ടുകളോടെ ഏഴാം സ്ഥാനത്തായിരുന്നു വിവേക് രാമസ്വാമി.
കടുത്ത ശൈത്യത്തെ അവഗണിച്ച് അയോവയിലുടനീളമുള്ള റിപ്പബ്ലിക്കൻ പ്രൈമറി കോക്കസ് മീറ്റിംഗുകളില്‍ പങ്കെടുക്കാൻ നൂറുകണക്കിന് ട്രംപ് അനുകൂലികള്‍ ആണെത്തിയത്. നേരത്തെയുള്ള മാര്‍ജിനുകളില്‍ മികച്ച ലീഡ് നേടിയതിനെ തുടര്‍ന്ന് ട്രംപിനെ ഉടൻ തന്നെ അയോവയില്‍ വിജയിയായി പ്രഖ്യാപിച്ചു. അയോവ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും 44,000 ഡോളര്‍ ആയിരുന്നു ട്രംപ് ചിലവഴിച്ചത്.
ട്രംപിന് 25813 , ഡി സാന്റിസിന് 10,036 , നിക്കി ഹാലെയ്ക്ക് 9,387 വോട്ടുമാണ് ലഭിച്ചത്. വിവേക് രാമസ്വാമിക്ക് 3,805 എന്നിങ്ങനെയാണ് അയോവയിലെ വോട്ടുനില. എന്നാല്‍ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാൻ ട്രംപിന് ഇനിയും ഒരുപാട് കടമ്ബകള്‍ കടക്കേണ്ടതുണ്ട്.
അയോവയിലെ ജനങ്ങള്‍ കൃത്യമായ സന്ദേശം നല്‍കിയിരിക്കുന്നു എന്നാണ് ട്രംപിന്റെ പ്രചാരണ ക്യാമ്ബ് വിജയത്തോട് പ്രതികരിച്ചിട്ടുള്ളത്. ” പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അടുത്ത റിപ്പബ്ലിക്കൻ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആയിരിക്കും. അദ്ദേഹം അമേരിക്കയുടെ അടുത്ത പ്രസിഡന്റാക്കാനുള്ള സമയമാണിത്,” ട്രംപിന്റെ പ്രചാരണ ക്യാമ്ബയിൻ വ്യക്തമാക്കി.
എന്താണ് അയോവ കോക്കസ്
അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് കോക്കസും പ്രൈമറികളും. യുഎസിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രൈമറികള്‍ നടത്തുമ്ബോള്‍ അയോവ പോലുള്ള ചില പരമ്ബരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങള്‍ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കോക്കസുകള്‍ നടത്തുന്നു. കോക്കസുകളിലും പ്രൈമറികളിലും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പിന്നീട് കണ്‍വെൻഷനില്‍ വോട്ട് ചെയ്യുന്നു.
അയോവയിലെ ഓരോ പാര്‍ട്ടിയുടെയും വോട്ടര്‍മാര്‍ നടത്തുന്ന വ്യക്തിപരമായ യോഗങ്ങളാണ് അയോവ കോക്കസുകള്‍. സ്ഥാനാര്‍ത്ഥികളെ പ്രതിനിധീകരിച്ച് പിന്തുണ ശേഖരിക്കുന്നതിനായി ഇവിടെ പൊതു പ്രസംഗങ്ങള്‍ നടത്തുന്നു. രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കൻമാര്‍ രഹസ്യ പേപ്പര്‍ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക. പോസ്റ്റല്‍ ബാലറ്റ് അനുവദിക്കില്ല. തുടര്‍ന്ന് വോട്ടുകള്‍ എണ്ണി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിജയികളെ പ്രഖ്യാപിക്കും.
അയോവയിലെ നിയമപരമായ താമസക്കാരായ രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കൻ വോട്ടര്‍മാര്‍ കോക്കസ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് തന്നെ കോക്കസ് പരിസരങ്ങളില്‍ ഒത്തുകൂടും. വംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ വോട്ടര്‍മാര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം എന്നതാണ് മാനദണ്ഡം.സ്കൂള്‍ കെട്ടിടങ്ങള്‍, ചര്‍ച്ചുകള്‍, സ്‍കോമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളാണ് വോട്ടെടുപ്പിനായി തിരഞ്ഞെടുക്കുക. ഈ വര്‍ഷം, അത്തരം 1,600-ലധികം വേദികള്‍ ഉണ്ട്. രാജ്യത്ത് ആകെയുള്ള ഡെലിഗേറ്റുകളില്‍ 2 ശതമാനത്തില്‍ താഴെ മാത്രമാണ് അയോവയിലുള്ളത്.
അമേരിക്കൻ തിരഞ്ഞെടുപ്പുകാലില്‍ എന്തുകൊണ്ടാണ് അയോവ കോക്കസ് നിര്‍ണായകമാവുന്നത് ?
പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ അയോവ കോക്കസിനെ തിരഞ്ഞെടുപ്പിലേക്കുള്ള പ്രവേശന പോയിന്റായി കണക്കാക്കുന്നു.കോക്കസ് ഫലങ്ങള്‍ പ്രസിഡൻഷ്യല്‍ മത്സരത്തെ ചില സമയങ്ങളില്‍ രൂപപ്പെടുത്തുന്നു. ഇത് സ്ഥാനാര്‍ത്ഥികളെ അവരുടെ പ്രകടനത്തെ വിലയിരുത്തി പുറത്തുകടക്കാനോ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടാനോ സഹായിക്കുന്നു. എന്നാല്‍ അയോവ എപ്പോഴും കൃത്യമായ സൂചന കാണിക്കണമെന്നുമില്ല. റോണാള്‍ഡ് റീഗനെയും ജോര്‍ഡ് ഡബ്ല്യൂ ബുഷിനെയും പോലുള്ള വിജയികള്‍ അയോവയില്‍ പരാജയപ്പെട്ടപ്പോള്‍ ട്രംപ് ഉള്‍പ്പെടെയുള്ള മറ്റ് പരാജിതര്‍ വിജയിച്ചിട്ടുണ്ട്.