അമൽജ്യോതി കോളേജിൽ സമരം ചെയ്ത തട്ടമിട്ട പെൺകുട്ടികളെ അഭിനന്ദിച്ച് കൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റ്; സമരം ആളിക്കത്തിച്ചാൽ പെൺകുട്ടികളെ മതം മാറ്റാമെന്നും കുറിപ്പിൽ; അന്വേഷണം ആവശ്യപ്പെട്ട് ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തിനിറയ്ക്കാൻ ശ്രമിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റിനേ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷിന്റെ മരണത്തിന് പിന്നാലെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ പരസ്പരം വർഗീയത കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്ത കുറിപ്പിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.. ( ഈ വാർത്ത മനോരമ പ്രസിദ്ധീകരിച്ചതാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല)
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ !
“അമൽജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്മെന്റിനെതിരെ പടപൊരുത്തുന്ന തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളൊന്ന് മനസ്സുവെച്ചാൽ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ഹിന്ദു പെണ്കുട്ടികളെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ കഴിയും. കാരണം അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികൾ നേതൃത്വം കൊടുക്കുമ്പോൾ നിങ്ങൾ പറയുന്നതാണ് മറ്റു പെണ്കുട്ടികളും കേൾക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണം. അത് അവർക്ക് നിഷേധിക്കാൻ പറ്റില്ല. വേണ്ടി വന്നാൽ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീനിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏവരേയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ”..!
അബ്ദുൽ ജലീൽ താഴെപ്പാലം എന്ന വ്യക്തിയുടെ പേരിലാണ് കമന്റ് വന്നിരിക്കുന്നത്. ഇത് വ്യാജ ഫെയ്സ്ബുക്ക് ഐഡി ആണോയെന്നും സംശയമുണ്ട്

സഹപാഠിയുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരുപറ്റം വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തി നിറച്ച് പരസ്പരം തമ്മിൽ തല്ലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരത്തിലുള്ള കമന്റുകൾ പുറത്തുവന്നതോടെ അമൽജ്യോതി കോളേജിനെതിരെ മതത്തിന്റെ പേരിലുള്ള കളികളാണ് നടക്കുന്നതെന്ന് ക്രിസ്ത്യൻ സംഘടനകളും ആരോപിച്ചു.