
കൊച്ചി: കൊച്ചിയില്‍ തിരിച്ചറിയല്‍ രേഖകളില്ലാതെ അഞ്ചുപേർ പിടിയിലായെന്ന് റിപ്പോർട്ട്.
ഇവർ ബംഗ്ലാദേശ് പൗരന്മാരെന്നാണ് പൊലീസിന്റെ നിഗമനം.
തിരിച്ചറിയല്‍ രേഖകളോ യാത്രാ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതേതുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായവരെ തീവ്രവാദവിരുദ്ധ സേനയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചോദ്യംചെയ്തുവെന്നും റിപ്പോർട്ടുണ്ട്. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് അഞ്ചുപേരെയും പൊലീസ് പിടികൂടിയത് എന്നാണ് റിപ്പോർട്ട്. അഞ്ചുപേരും ബംഗ്ലാദേശ് പൗരന്മാരെന്നാണ് പൊലീസിന്റെ നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ലഹരികടത്ത് ചെറുക്കാനുള്ള പരിശോധനയ്ക്കിടെയാണ് ഇവർ പൊലീസിന് മുന്നില്‍പ്പെട്ടത്.
തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആധാർകാർഡുപോലും ഉണ്ടായിരുന്നില്ല. തുടർന്ന് വിവരം എ.ടി.എസിനെ അറിയിക്കുകയായിരുന്നു.
അഞ്ച് പേരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗ്ലാദേശികളെ പിടികൂടുന്നതിന് പ്രത്യേക പരിശോധനതന്നെ റൂറല്‍ പൊലീസ് നടത്തിയിരുന്നു.