
ആലപ്പുഴ: ബവ്കോ ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയ വയോധികന് ക്യൂ നിൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ കത്തിക്കുത്തേറ്റു. കളരിക്കൽ സ്വദേശി റാഫിക്കാണ് കഴുത്തിൽ കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മദ്യം വാങ്ങാനായി ബവ്കോ ഔട്ട്‌ലെറ്റിന് മുന്നിൽ വലിയ ക്യൂ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ക്യൂ നിൽകുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറി. തർക്കത്തിനിടെ ഒരാൾ റാഫിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവം നടന്നയുടൻ നാട്ടുകാർ ഇടപെട്ട് റാഫിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടി വന്നതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യൂ തർക്കത്തിനിടയിൽ കത്തി വീശിയയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു.



