കളിക്കുടുക്ക സാഹിത്യമെന്നും, പൈങ്കിളിയെന്നും വിളിച്ച്‌ പരിഹസിക്കുന്നവരുണ്ട്; വര്‍ഷങ്ങളായി കല്ലേറ് കൊള്ളുന്നവനാണ് തളര്‍ത്താമെന്ന് ആരും കരുതേണ്ട; വിമർശനങ്ങൾക്ക് പ്രതികരണവുമായി അഖിൽ പി ധർമ്മജൻ

Spread the love

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം ലഭിച്ചതിന് പിന്നാലെ തനിക്കും പുസ്തകത്തിനുമെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി റാം C/O ആനന്ദി രചയിതാവ് അഖില്‍ പി ധര്‍മജന്‍.അവാര്‍ഡ് ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ വിഷമിപ്പിക്കുന്നുണ്ട്. വിമര്‍ശിക്കുക എന്നത് അവരുടെ സ്‌പേസ് ആണ്.

ഒരു പബ്ലിഷിങ് കമ്ബനിയും ആദ്യകാല രചനകള്‍ സ്വീകരിക്കാതെ വന്നപ്പോള്‍ ഫേസ്ബുക്കില്‍ എഴുതിത്തുടങ്ങി. അപ്പോള്‍ ഏതൊരുത്തനും ഫേസ്ബുക്കില്‍ എഴുതാമല്ലോ എന്ന പരിഹാസം കേട്ടു. സ്വന്തമായി ബുക്ക് പ്രസിദ്ധീകരിച്ചപ്പോഴും നിരവധി പേര്‍ പരിഹസിച്ചു. എന്റെ പുസ്തകം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചപ്പോള്‍ ഡിസിയുടെ നിലവാകത്തകര്‍ച്ചയെക്കുറിച്ച്‌ ചര്‍ച്ചകളുണ്ടായി. ഒരുകാലത്ത് റാം കെയർ ഓഫ് ആനന്ദി സോഷ്യൽ മീഡിയ അടക്കി ഭരിച്ചിരുന്നു, എന്നാൽ അന്നും ഇതൊരു നല്ല എഴുത്തല്ല എന്ന് തലനരച്ച പല എഴുത്തുകാരും മുദ്രകുത്തി. ഇപ്പോള്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ജൂറിയെ കുറ്റപ്പെടുത്തുകയാണെന്നും അഖില്‍ പറഞ്ഞു. കളിക്കുടുക്ക സാഹിത്യമെന്നും പൈങ്കിളിയെന്നും വിളിച്ച്‌ പരിഹസിക്കുന്നവരുണ്ട്. വര്‍ഷങ്ങളായി കല്ലേറ് കൊള്ളുന്നവരാണെന്നും തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.