
സ്വന്തം ലേഖിക
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്ന സംഭവത്തില്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നത് അടക്കം അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതി.
നോര്‍ക്ക റൂട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. നോര്‍ക്ക റൂട്ട്സില്‍ ഭാര്യക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് അഖില്‍ പണം വാങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയത് പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നല്‍കുകയും തന്റെ പരാതിയെ തുടര്‍ന്ന് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 മുതല്‍ തുടര്‍ന്ന് വരുന്ന തട്ടിപ്പാണിത്. 2019 ല്‍ ശ്രീകാന്ത് കോഴിക്കോട് പ്രാക്ടീസ് ചെയ്യുകയാണ്. തന്റെ കൂടെയുണ്ടായിരുന്ന ഒരു അഡ്വക്കേറ്റ് മുഖേനയാണ് ഈ കാര്യം വന്നത്. 10 ലക്ഷം തന്നാല്‍ ജോലി തരാമെന്ന് പറഞ്ഞായിരുന്നു സമീപിച്ചത്. പാര്‍ട്ടിയുടെ അനുഭാവി ആയിരുന്ന ജിക്കു ജേക്കബ് ആണ് ആദ്യം സമീപിച്ചത്. അയാളാണ് സിഐടിയുവിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞ് അഖില്‍ സജീവിനെ പരിചയപ്പെടുത്തുന്നത്.
മന്ത്രിമാരുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും അടുപ്പമുണ്ട്. പണം വാങ്ങുന്നത് തനിക്ക് വേണ്ടിയല്ലെന്നും ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരുടെ ആള്‍ക്കാര്‍ക്കും കൊടുക്കാനാണെന്നും പറഞ്ഞാണ് 5 ലക്ഷം വാങ്ങിയത്. പണം വാങ്ങി 2 കൊല്ലം കഴിഞ്ഞിട്ടും ജോലി ശരിയാകാത്തത് കൊണ്ട് അഖിലുമായി ബന്ധപ്പെട്ടപ്പോൾ അഖിലിന്റെ കെയറോഫില്‍ തന്നെ പത്തനംതിട്ടയില്‍ റൂമടക്കം ബുക്ക് ചെയ്ത് തന്നു. അവിടെ അഖില്‍ സജീവ്, ജിക്കു ജേക്കബ്, ജയകുമാര്‍ വള്ളിത്തോട് എന്ന എന്നിങ്ങനെ മൂന്ന് പേര്‍ ഉണ്ടായിരുന്നു.
സംസാരിച്ചപ്പോള്‍ തത്ക്കാലം സ്പൈസസ് ബോര്‍ഡിൽ ടെംപ്രറി അപ്പോയ്മെന്റ് ഉണ്ട് അവിടെ തരാമെന്ന് പറഞ്ഞു. അതിന്റ അടിസ്ഥാനത്തിൽ തിരികെ പോന്നു. അതും നടപ്പാകാതെ വന്നപ്പോഴാണ് പാര്‍ട്ടിയുമായി ബന്ധപ്പെടുകയും പാര്‍ട്ടിക്കാര്‍ അഖിലിനെ വിളിച്ച് സംസാരിക്കുകയും ചെയ്തത്. അഖില്‍ സജീവ് ഇങ്ങനെയൊരു പരാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെയും സിഐടിയു ജില്ലാ പ്രസിഡന്റിനെയും വിളിച്ച് പറഞ്ഞത് പ്രകാരം അവർ അഖിലിനെ വിളിക്കുകയും ചെയ്തു.
എന്റെ മാനവും സ്ഥാനം നഷ്ടപ്പെട്ടു, അവരെന്നെ മാറ്റിനിര്‍ത്തി അത് നിങ്ങള് കാരണമാണ് എന്നൊക്കെ പറഞ്ഞു. പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയ് മാസത്തിലാണ് പണം തന്നു തീര്‍ക്കുന്നത്. ഇനി എന്തെങ്കിലും ചെയ്താല്‍ ഞാനും എന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പിന്നെ പൊലീസ് നടപടികളിലേക്ക് പോകാഞ്ഞതെന്നും ശ്രീകാന്ത് പറഞ്ഞു.