
സ്വന്തം ലേഖകൻ
ബെംഗളൂരു: ആകാശ് ബൈജൂസിന്‍റെ നീറ്റ് കോച്ചിംഗ് സെന്‍ററിന്‍റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പൊൺകുട്ടിയുടെ കുടുംബം. ആകാശ് ബൈജൂസ് വിശാഖപട്ടണം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയിൽ കേസ്.
ജൂലൈ 14-നാണ് കൊൽക്കത്ത സ്വദേശിയായ റിതി സാഹ എന്ന വിദ്യാർഥിനിയെ ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്. സംഭവം ആത്മഹത്യയെന്നാണ് ആകാശ് ബൈജൂസ് നീറ്റ് കോച്ചിംഗ് സെന്‍റർ അധികൃതർ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ജൂലൈ 14-ന് രാത്രിയിലും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെ സംസാരിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ പറയുന്നു. വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചത്.
കേസ് നൽകാതിരിക്കാൻ ബൈജൂസ് കോച്ചിംഗ് സെന്‍റർ അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും ഹർജിയിൽ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്.