
തിരുവനന്തപുരം: എയ്ഡഡ് അധ്യാപകരുടെ ഭിന്നശേഷി സംവരണ തർക്കത്തില്‍ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും മാനേജ്മെന്റുകളും.
സർക്കാരിന്റേത് ക്രൂര സമീപനമെന്ന് കർദ്ദിനാള്‍ ക്ലിമിസ് ബാവ വിമർശിച്ചു. സർക്കാർ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ച് അധ്യാപക മാനേജ്മെന്റ് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് കൂറ്റൻ മാർച്ചും ധർണയും സംഘടിപ്പിച്ചു.
പ്രശ്നം രാഷ്ട്രീയ വിഷയമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തില്‍ എൻഎസ്‌എസ് നേടിയെടുത്ത സുപ്രീംകോടതി വിധി തങ്ങള്‍ക്കും ബാധകമാക്കി സർക്കാർ ഉത്തരവിറക്കമെന്നാണ് മറ്റ് മാനേജ്മെന്റുകളുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭിന്നശേഷി സംവരണം ഒഴിച്ചുള്ള അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടു.
സർക്കാരിനോട് ഇടഞ്ഞു. ചർച്ചകള്‍ നടത്തി. എന്നിട്ടും നടപടിയില്ല, ഉത്തരവില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് കൂറ്റൻ മാർച്ചും ധർണയും സംഘടിപ്പിച്ചത്.



