
അഹമ്മദാബാദ്: 275 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനദുരന്തത്തില്‍ നിർണായകമായി കോക്പിറ്റ് വോയിസ് റെക്കാഡറിന്റെയും (സിവിആർ) ഫ്ളൈറ്റ് ഡേറ്റാ റെക്കാഡറിന്റെയും (എഫ്ഡിആർ) വിശകലനം ആരംഭിച്ചു.
സിവില്‍ ഏവിയേഷൻ മന്ത്രാലയമാണ് ഇവ രണ്ടും ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്യുന്നത്.
കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന്റെ ക്രാഷ് ഇൻവെസ്റ്റിഗേഷൻ ഡിവിഷന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ലബോറട്ടറിയിലാണ് ഡാറ്റ ഡൗണ്‍ലോഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന് രണ്ടുദിവസത്തിനു ശേഷം സിവിആറും എഫ്ഡിആറും വീണ്ടെടുത്തിരുന്നു. പൈലറ്റിന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ കോക്ക്പിറ്റില്‍ നിന്നുള്ള ഓഡിയോ പകർത്തുന്ന സിവിആറും എഫ്ഡിആറും ചേരുന്നതാണ് ബ്ലാക്ക് ബോക്സ്.