
അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ 215 പേരുടെ ഡിഎൻഎ സാമ്പിളുകള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി.
ഇതില്‍ 198 പേരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ഇതില്‍ 149 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
15 പേരുടെ മൃതദേഹങ്ങള്‍ വിമാനമാർഗവും 183 പേർ റോഡ് മാർഗവും ആംബുലൻസുകള്‍ വഴി അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനാപകടത്തില്‍ മരിച്ച 222 പേരെയാണ് ഇതു വരെ ആകെ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജിഎസ് മാലിക് പറഞ്ഞു. ഇതില്‍ ഡിഎൻഎ സാമ്പിളുകള്‍ അടിസ്ഥാനമാക്കി 214 പേരും അല്ലാതെ 8 പേരെയുമാണ് തിരിച്ചറിഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.