
കോട്ടയം: കാലവർഷക്കെടുതിയിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4.27 കോടിയുടെ നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവർഷം ആരംഭിച്ച 23 മുതൽ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്.
30 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. 2.19 കോടി രൂപയുടെ നഷ്ടം. വൈക്കം മേഖലയിലാണ് കൂടുതൽ നാശം. 62 ഹെക്ടറിലെ നെല്ലും, 18 ഹെക്ടറിലെ റബറും, 11 ഹെക്ടറിലെ ജാതിയും നശിച്ചു. മലയോര മേഖലയിൽ ഉൾപ്പെടെ കുരുമുളക്, കപ്പക്കൃഷികൾക്കും നാശമുണ്ട്.
വൈക്കം മേഖലയിലാണ് കൂടുതൽ വാഴക്കൃഷി നശിച്ചതെന്നു ജില്ലാ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ വിളകൾക്കും എത്ര രൂപ നഷ്ടമുണ്ടായെന്നു കണക്കെടുക്കുകയാണ്. കനത്ത മഴ തുടരുന്നതിനാൽ വാഴക്കൃഷിയിൽ ഇനിയും നഷ്ടമുണ്ടായേക്കാം. മലയോര മേഖലയിൽ റബർ, കപ്പക്കൃഷികൾ നശിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
കൃഷിനാശത്തിനു നഷ്ടപരിഹാരം ലഭിക്കാൻ സർക്കാരിന്റെ എയിംസ് കേരള (https://aims.kerala.gov.in) പോർട്ടൽ വഴി അപേക്ഷ നൽകണം. അക്ഷയ സെന്റർ, കൃഷി ഭവൻ എന്നിവയുടെ സഹായം തേടാം.കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി അപേക്ഷ അംഗീകരിക്കും. ഉദ്യോഗസ്ഥവിലയിരുത്തൽ അനുസരിച്ചാകും തുക ലഭിക്കുക.
കനത്ത മഴ മരച്ചീനികർഷകരുടെ പ്രതീക്ഷകൾ മുക്കി. മഴയുടെ അളവ് വർധിച്ചതോടെ ഏക്കർകണക്കിനു കൃഷിയാണു നാശത്തിന്റെ വക്കിൽ. വൻ നഷ്ടത്തിനു സാധ്യതയെന്നു കർഷകർ.