
കൊച്ചി: മൂവാറ്റുപുഴ നെല്ലാട് തോപ്പില്‍ വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ലൈല (69) കാല്‍ നൂറ്റാണ്ടുകാലം ദുരിതമനുഭവിച്ച് ഒടുവില്‍ കുറ്റവിമുക്തയായി. ചെയ്യാത്ത കുറ്റത്തിനു വിജിലൻസ് കേസില്‍ കുടുങ്ങിയ സർക്കാർ ഉദ്യോഗസ്ഥയ്ക്കാണ് 25 വർഷങ്ങള്‍ക്കു ശേഷം ആശ്വാസമാകുന്നത്.
മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അവർക്ക് ആശ്വസമാകുന്ന വിധി പുറപ്പെടുവിച്ചത്. ലൈല കുറ്റക്കാരിയല്ലെന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചതോടെ കോടതി വിശദമായ തുടർ വാദം കേട്ടാണ് ഇവരെ വിട്ടയച്ചത്.
ആദ്യ കുറ്റപത്രത്തില്‍ പറഞ്ഞ പണം അപഹരിച്ചിട്ടില്ലെന്ന സാക്ഷി മൊഴിയോടെ റിപ്പോർട്ട് കോടതിയില്‍ നല്‍കി. സർക്കാരിനു പണം നഷ്ടമുണ്ടാക്കിയില്ലെങ്കിലും അനുമതിയില്ലാതെ തരം മാറ്റിയതായി സപ്ലിമെന്ററി ചാർജ് നല്‍കി തുടർ നടപടി എടുക്കാൻ വിജിലൻസ് കോടതിയോട് അപേക്ഷിച്ചു. ലൈല പണം അപഹരിച്ചിട്ടില്ലെന്നും വ്യജ രേഖകള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും വിശദ വാദം കേട്ട് കോടതി ഒടുവില്‍ കണ്ടെത്തി. ഇതോടെയാണ് കാല്‍നൂറ്റാണ്ടിനിപ്പുറം അവർക്ക് ആശ്വാസമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃഷി ഓഫീസറായാണ് ലൈല ജോലിയില്‍ പ്രവേശിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുമ്ബോഴാണ് കേസ്. തുടർന്നു കൃഷി ഓഫീസറാക്കി തരംതാഴ്ത്തി. 2012ലാണ് വിരമിച്ചത്.
പിറവം കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ലൈല. കർഷകർക്കു നല്‍കാനുള്ള പണം കൃഷി ഓഫീസർമാർക്ക് നല്‍കിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ആരോപണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ സിസി 265/16 കേസാണ് ലൈലയ്ക്ക് നിയമക്കുരുക്കായത്.
1993 ഓക്ടോബർ 1 മുതല്‍ 1996 ജനുവരി 30 വരെയുള്ള കാലഘട്ടത്തില്‍ പണാപഹരണം, ഔദ്യോഗിക രേഖകളില്‍ കൃത്രിമം നടത്തല്‍, വിശ്വാസവഞ്ചന, അക്കൗണ്ടുകളുടെ ദുരുപയോഗം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അനുസരിച്ച് 1999 മാർച്ച് 12നു ഇവരുടെ പേരില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സർക്കാരിനെ വെട്ടിച്ച് 3,47,384 രൂപ കൈവശപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ടായിരുന്നു.
നിരപരാധിയാണെന്നു ഉത്തമ ബോധ്യമുള്ളതിനാല്‍ കേസില്‍ നിന്നു ഒഴിവാക്കാൻ 2013ല്‍ ലൈല വിടുതല്‍ ഹർജി ഫയല്‍ ചെയ്തു. തൃശൂർ വിജിലൻസ് കോടതിയാണ് കേസ് തുടക്കത്തില്‍ പരിഗണിച്ചത്. പിന്നീട് മൂവാറ്റുപുഴയില്‍ വിജിലൻസ് കോടതി വന്നതോടെ കേസ് ഇങ്ങോട്ടേക്ക് മാറ്റി. കോവിഡ് വന്നതോടെ തുടർ നടപടികളെല്ലാം മുടങ്ങി. പിന്നീട് കേസില്‍ തുടരന്വേഷണം നടത്തണമെന്നു വിജിലൻസ് അറിയിച്ചു. അതോടെ കേസ് വീണ്ടും നീണ്ടു.
ആദ്യ കുറ്റപത്രത്തില്‍ പറഞ്ഞ പണം അപഹരിച്ചിട്ടില്ലെന്ന സാക്ഷി മൊഴിയോടെ റിപ്പോർട്ട് കോടതിയില്‍ നല്‍കി. സർക്കാരിനു പണം നഷ്ടമുണ്ടാക്കിയില്ലെങ്കിലും അനുമതിയില്ലാതെ തരം മാറ്റിയതായി സപ്ലിമെന്ററി ചാർജ് നല്‍കി തുടർ നടപടി എടുക്കാൻ വിജിലൻസ് കോടതിയോട് അപേക്ഷിച്ചു. ലൈല പണം അപഹരിച്ചിട്ടില്ലെന്നും വ്യജ രേഖകള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും വിശദ വാദം കേട്ട് കോടതി ഒടുവില്‍ കണ്ടെത്തി. ഇതോടെയാണ് കാല്‍നൂറ്റാണ്ടിനിപ്പുറം അവർക്ക് ആശ്വാസമായത്.