
സ്വന്തം ലേഖകൻ
കൊച്ചി : ബാങ്ക് ജീവനകാരുടെ പണിമുടക്ക് മൂലം ലോൺ തിരിച്ചടച്ചില്ലെങ്കിലും സബ്‌സിഡി ലഭിക്കില്ല.ഇത്തരത്തിൽ കാർഷികവായ്പയെടുത്ത 7000 പേർക്ക് സബ്സിഡി നഷ്ടം സംഭവിച്ചു. നബാർഡ് നൽകുന്ന മൂന്നുശതമാനം പലിശ സബ്സിഡിയാണ് നഷ്ടമായിരിക്കുന്നത്. മാത്രമല്ല, കേരള ഗ്രാമീൺബാങ്കിലെ ജീവനക്കാർ ഡിസംബർ 17 മുതൽ 26 വരെ നടത്തിയ പണിമുടക്ക് ദിവസങ്ങളിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നവർക്കാണ് സബ്സിഡി നഷ്ടപ്പെട്ടത്. കൂടാതെ, ബാങ്കിന്റെ വിവിധ ശാഖകളിൽനിന്ന് കാർഷികവായ്പ എടുത്തവരാണിവർ. ഒരുലക്ഷത്തിന് ഏഴുശതമാണ് പലിശ വരുന്നത്. അതുകൊണ്ട് തന്നെ വായ്പ യഥാസമയം തിരിച്ചടച്ചാൽ മൂന്നുശതമാനം പലിശ സബ്സിഡിയായി നബാർഡ് തിരിച്ചുനൽകുന്നതാണ്.
മാത്രമല്ല, മൊത്തം 41.70 കോടി രൂപയാണ് പണിമുടക്ക് കാലത്ത് കർഷകർക്ക് ബാങ്കുകളിൽ തിരിച്ചടയ്ക്കാനാവാതിരുന്നത്. ഇത്രയും തുകയുടെ മൂന്നുശതമാനമായ ഏകദേശം 1.25 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കർഷകർക്ക് കിട്ടാതെപോയത്. സമയംതെറ്റി വായ്പ തിരിച്ചടച്ചെങ്കിലും നബാർഡ് പലിശ സബ്സിഡി നൽകാൻ തയ്യാറല്ല. എന്നിരുന്നാലും പണിമുടക്ക് കഴിഞ്ഞ് നാലുദിവസംവരെ സബ്സിഡിയോടെ വായ്പ തിരിച്ചടയ്ക്കാൻ അനുമതി നൽകിയതായി ഗ്രാമീൺബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കിലും നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. മാത്രമല്ല, കാർഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും കാരണം പ്രയാസം നേരിടുന്നവർക്ക് സബ്സിഡി ഇൻസന്റീവ് ലഭിക്കാത്തത് വലിയ തിരിച്ചടിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group