play-sharp-fill
പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന്  യുവതി മൊഴി നൽകിയ സംഭവം ; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി ; പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റു; നൗഷാദിനെ കൊന്നെന്ന് പൊലീസ് ഇടിച്ച് പറയിപ്പിച്ചു ; പലതവണ പെപ്പർ സ്പ്രേ അടിച്ചു; വനിതാ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് അഫ്സാന; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യുവതി !

പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് യുവതി മൊഴി നൽകിയ സംഭവം ; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി ; പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റു; നൗഷാദിനെ കൊന്നെന്ന് പൊലീസ് ഇടിച്ച് പറയിപ്പിച്ചു ; പലതവണ പെപ്പർ സ്പ്രേ അടിച്ചു; വനിതാ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് അഫ്സാന; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യുവതി !

സ്വന്തം ലേഖകൻ

പത്തനംതിട്ട : പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന. കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്സാന ആരോപിച്ചു.


ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ജയിൽ മോചിതയുമായി. പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ പൊലീസിനെതിരെ ആരോപണങ്ങളുന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ പൊലീസ് ഉൾപ്പെടെ മർദ്ദിച്ചെന്നാണ് അഫ്സാനയുടെ ആരോപണം. പലതവണ പെപ്പർ സ്പ്രേ അടിച്ചു. മർദ്ദനം സഹിക്കവയ്യാതെയാണ് ഭർത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പൊലീസിന് കഴിഞ്ഞ ദിവസം നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു.

നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്സാന ആരോപിച്ചു. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മർദ്ദിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അഫ്സാനയുടെ പ്രതികരണം.