
തിരുവനന്തപുരം: കേസ് വിസ്താരത്തിനിടെ അസഭ്യപരാമര്‍ശം നടത്തിയ അഭിഭാഷകന് കോടതിയുടെ താക്കീത്.
വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാനുള്ള കേസിൻ്റെ സാക്ഷി വിസ്താരത്തിനിടെയാണ് കോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ അസഭ്യപരാമര്‍ശം നടത്തിയത്.
സീനിയര്‍ അഭിഭാഷകൻ്റെ നടപടി കണ്ട കോടതി തുടര്‍നടപടികള്‍ നടത്താന്‍ താല്‍പര്യമില്ലെന്നും കേസ് മറ്റൊരു കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജില്ല ജഡ്‌ജിക്ക് കത്ത് നല്‍കി. ഇതനുസരിച്ച് ജില്ല ജഡ്‌ജി കേസിൻ്റെ തുടര്‍നടപടികള്‍ തിരുവനന്തപുരം അഡീ.ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2012 സെപ്റ്റംബര്‍ 11ന് വട്ടിയൂര്‍ക്കാവ് ഭാഗത്ത് നടന്ന വാഹനാപകടക്കേസാണ് കോടതി പരിഗണിക്കുന്നത്. തിരുവനന്തപുരം മോട്ടോര്‍ വാഹനാപകട കോടതി ജഡ്‌ജി എന്‍. ശേഷാദ്രിനാഥൻ്റെ കോടതിയിലാണ് സംഭവം.
മരിച്ചയാളിന് വേണ്ടി ഹരജി നല്‍കിയത് അയാളുടെ നിയമപ്രകാരമുള്ള ഭാര്യയല്ലെന്നാണ് എതിര്‍കക്ഷികളുടെ ആരോപണം. അതിൻ്റെ അടിസ്ഥാനത്തില്‍ പ്രത്യേക വിവാഹ നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി പരാതിക്കാരനോട് നിര്‍ദേശിച്ചു.
എന്നാല്‍ ഈ രേഖകള്‍ ഹാജരാക്കാതെ വിവാഹ ഉടമ്ബടി കരാറാണ് ഹാജരാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നു കണ്ട കോടതി പരാതിക്കാരൻ്റെ അഭിഭാഷകനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായായിരുന്നു അഭിഭാഷകൻ്റെ പരാമര്‍ശം.