ജൂനിയർ അഭിഭാഷകയെ മോപ് സ്റ്റിക്ക് കൊണ്ട് അടിച്ചു പരിക്കേല്പിച്ചു; ഇതിനു മുമ്പും ഉപദ്രവിച്ചിട്ടുണ്ട്. ജൂനിയർമ്മാരെ ജോലിയില്‍നിന്ന് പറഞ്ഞുവിടുന്നതും അഭിഭാഷകൻ ബെയ്ലിന്റെ പതിവായിരുന്നെന്ന് അഭിഭാഷകയുടെ ഭർത്താവ് ഷൈൻ

Spread the love

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകനായ ബെയ്ലിനാണ് പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ചതെന്നാണ് പരാതി.ഉച്ചക്ക് 12.30-ഓടെ വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിൽ ഉള്ള ഓഫീസിൽ വച്ച് മോപ് സ്റ്റിക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തർക്കമുണ്ടായിരുന്നു എന്നും ഇതിൻറെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദിച്ചതെന്നുമാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരും എതിർത്തില്ലെന്ന് യുവതി പറഞ്ഞു.അഭിഭാഷകനില്‍ നിന്ന് ഇതിന് മുൻപും മർദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു.

മറ്റുള്ള സ്റ്റാഫിനോടും ഈ അഭിഭാഷകൻ അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു. ഓഫിസില്‍ കയറി അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ അനുവദിക്കില്ലെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി ജി. മുരളീധരൻ പറഞ്ഞതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.കാരണം പറയാതെ ജൂനിയർ അഭിഭാഷകരെ ജോലിയില്‍നിന്ന് പറഞ്ഞുവിടുന്നത് അഭിഭാഷകന്റെ പതിവായിരുന്നെന്ന് ശ്യാമിലിയുടെ ഭർത്താവ് ഷൈൻ പറയുന്നു. ശ്യാമിലി ജോലിക്ക് എത്തിയതിനുശേഷം മാത്രം ഇതുവരെ എട്ടോളംപേരെ അഭിഭാഷകൻ പുറത്താക്കി. ഇത്തരത്തില്‍ തലേദിവസം വിളിച്ച്‌ ശ്യാമിലിയോട് ജോലിക്ക് വരേണ്ട എന്ന് അഭിഭാഷകൻ അറിയിച്ചു. തുടർന്ന് സ്ഥാപനത്തിലെത്തിയ ശ്യാമിലി തന്നെ എന്തുകൊണ്ട് പുറത്താക്കി എന്ന് തിരക്കി. അത് നിന്നോട് പറയേണ്ട ആവശ്യമില്ല എന്ന് പറഞ്ഞാണ് ശ്യാമിലിയെ അഭിഭാഷകൻ മർദ്ദിച്ചതെന്ന് ഭർത്താവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്യാമിലി മറ്റൊരു ജൂനിയർ വക്കീലുമായി തമ്മില്‍ തർക്കം ഉണ്ടായെന്നും ഇത് ചോദ്യം ചെയ്യവേ മുഖത്തുനോക്കി അസഭ്യം പറഞ്ഞതുകൊണ്ടാണ് യുവതിയെ മർദ്ദിച്ചതെന്നുമാണ് സീനിയർ അഭിഭാഷകൻ ബെയ്ലിന്റെ പ്രതികരണം.യുവതിയെ ജനല്‍ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ചു. മുഖത്ത് ചതവുണ്ട്. ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.