
അടൂർ 19 കാരിയുടെ ആത്മഹത്യ: ‘ഗായത്രി ഒരിക്കലും ജീവനൊടുക്കില്ല, അമ്മയുടെ ആൺസുഹൃത്തായ ലോറി ഡ്രൈവർ സംഭവ ദിവസം വീട്ടിലുണ്ടായിരുന്നു’, വെളിപ്പെടുത്തലുമായി രണ്ടാനച്ഛൻ
പത്തനംതിട്ട: അടൂരിർ സ്വദേശി ഗായത്രിയുടെ മരണത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ. കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെ വരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ലോറി ഡ്രൈവറായ ആദർശ് ഗോവയ്ക്ക് പോയി എന്നാണ് ഇപ്പോൾ പറയുന്നത്.
അടൂരിലെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ മകളെ പഠനത്തിന് അയക്കരുതെന്ന് രാജിയോട് നിർദ്ദേശിച്ചിരുന്നു. സ്ഥാപനത്തിൽ പ്രശനങ്ങൾ ഉണ്ടെന്നും മകളെ അവിടെ പരിശീലനത്തിന് അയക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അവകാശപ്പെടുന്നു.
താനാണ് ഗായത്രിയെ വളർത്തിയത്. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പെൺകുട്ടിയാണ് ഗായത്രിയെന്നും പോലീസ് കേസ് വിശദമായി അന്വേഷിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. രേഖകളിൽ മുഴുവൻ ഗായത്രി ചന്ദ്രശേഖരൻ എന്നാണ് പേര്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു വർഷമായി ഇവരുമായി ബന്ധമില്ല. ഗായത്രി ആത്മഹത്യ ചെയ്യില്ലെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.